Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

24 ശതമാനം വര്‍ധന, ഏപ്രില്‍ – നവംബര്‍ അറ്റ പ്രത്യക്ഷ നികുതി വരുമാനം 8.77 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: അറ്റ പ്രത്യക്ഷ നികുതി വരുമാനം ഏപ്രില്‍ – നവംബര്‍ കാലയളവില്‍ 24 ശതമാനം വളര്‍ന്നു. 8.77 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ലഭ്യമായതെന്ന് ധനമന്ത്രാലയം അറിയിക്കുന്നു. 2023 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 61.79 ശതമാനമാണ് നിലവിലെ തുക.

“നവംബര്‍ 30 വരെ നേരിട്ടുള്ള നികുതി പിരിവ് 8.77 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റ ശേഖരണത്തേക്കാള്‍ 24.26 ശതമാനം കൂടുതലാണ്,” മന്ത്രാലയം ട്വീറ്റ് ചെയ്തു.

14.20 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രത്യക്ഷ നികുതി പിരിവ് അനുമാനം. മുന്‍വര്‍ഷത്തെ ശേഖരണമായ 14.10 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇത്. കോര്‍പ്പറേറ്റ്, വ്യക്തിഗത വരുമാന നികുതിയാണ് പ്രത്യക്ഷ നികുതിയായി വകയിരുത്തുന്നത്.

ഏപ്രില്‍ 1 നും നവംബര്‍ 30 നും ഇടയില്‍ 2.15 ലക്ഷം കോടി രൂപ റീഫണ്ടുകളും നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം വര്‍ധന. ചരക്ക്,സേവന നികുതി (ജിഎസ്ടി) വരുമാനം പ്രതിമാസം 1.45-1.50 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു.

നികുതി പിരിവ് എന്നത് ഏതൊരു രാജ്യത്തെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സൂചകമാണ്.

X
Top