പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

11 വര്‍ഷത്തില്‍ 56 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തില്‍ 56 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ദശലക്ഷക്കണക്കിന് പേര്‍ ഔപചാരികമായി ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പ്രവേശിച്ചതായും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) പദ്ധതിയുടെ പതിനൊന്നാം ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിഎംജെഡിവൈ പ്രകാരമുള്ള അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളിലാണ്. അതില്‍ തന്നെ 56 ശത്മാനവും സ്ത്രീകളുടേതായപ്പോള്‍ 2.68 ലക്ഷം കോടി രൂപ ഈ അക്കൗണ്ടുകളില്‍ എത്തി. 38 കോടി റുപേ ഡെബിറ്റ് കാര്‍ഡുകളാണ് ഇതുവഴി വിതരണം ചെയ്തത്്.

വളര്‍ച്ചയുടേയും വികസനത്തിന്റെയും ചാലകശക്തി സാമ്പത്തിക ഉള്‍പ്പെടുത്തലാണെന്ന് പറഞ്ഞ ധനമന്ത്രി ബാങ്ക് അക്കൗണ്ടുകള്‍ പാര്‍ശ്വവല്‍ക്കപ്പെട്ടവരെ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാക്കിയതായി അവകാശപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേയ്ക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത് ജന്‍ധന്‍ അക്കൗണ്ടുകളാണ്.

സാമൂഹിക സുരക്ഷ, സമ്പാദ്യം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമാര്‍ഗമായി പദ്ധതി മാറി. പ്രായപൂര്‍ത്തിയായ എല്ലാവരേയും ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യം വച്ച് ആരംഭിച്ച സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് പദ്ധതിയാണ് പിഎംജെഡിവൈ.

X
Top