എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഐ ടി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു

ന്യൂഡൽഹി: മുൻനിര ഐ.ടി കമ്പനികൾ ഉൾപ്പെടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ ഐടി മേഖലയിൽ രണ്ടുലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

സ്റ്റാർട്ട് അപ്പുകൾ മുതൽ വലിയ കമ്പനികൾ വരെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്. മെറ്റ, ബിടി, വൊഡഫോൺ അടക്കമുള്ള കമ്പനികളാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയത്. വരും മാസങ്ങളിൽ ഇത്തരം പിരിച്ചുവിടൽ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വിവിധ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തുന്നത്. അഞ്ച് വലുതും ചെറുതുമായ 695 കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഏകദേശം 1.98 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

2022ൽ 1046 ടെക് കമ്പനികളിലായി 1.61 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരിയിൽ മാത്രം ആഗോളതലത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു.

കഴിഞ്ഞവർഷവും ഈ വർഷം മെയ് വരെയും കണക്കുകൂട്ടിയാൽ 3.6 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

X
Top