ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ധനനയം ശരിയായ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍, പണപ്പെരുപ്പം കുറഞ്ഞതില്‍ സംതൃപ്തി

മുംബൈ: ഏപ്രില്‍ പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സംതൃപ്തി പ്രകടിപ്പിച്ചു. ധനനയം ശരിയായ പാതയിലാണെന്ന് പറഞ്ഞ ഗവര്‍ണര്‍, സമീപനം മാറ്റുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ജൂണ്‍ 8 ന് എല്ലാം വ്യക്തമാകുമെന്നായിരുന്നു മറുപടി.

2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി നിരക്ക് കൈവരിക്കും. സ്റ്റീല്‍, സിമന്റ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപം അതാണ് കാണിക്കുന്നത്. വില്‍പനയില്‍ വര്‍ദ്ധനവുണ്ട്.

6.5 ശതമാനം വളര്‍ച്ച കൈവരിക്കുകയാണെങ്കില്‍ ലോക വളര്‍ച്ചയുടെ 15 ശതമാനം സംഭാവന ചെയ്യാന്‍ ഇന്ത്യയ്ക്കാകുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. ഇത് നിസ്സാര കാര്യമല്ല. അമിതാഭ് കാന്ത് രചിച്ച ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

X
Top