ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ധനനയം ശരിയായ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍, പണപ്പെരുപ്പം കുറഞ്ഞതില്‍ സംതൃപ്തി

മുംബൈ: ഏപ്രില്‍ പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സംതൃപ്തി പ്രകടിപ്പിച്ചു. ധനനയം ശരിയായ പാതയിലാണെന്ന് പറഞ്ഞ ഗവര്‍ണര്‍, സമീപനം മാറ്റുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ജൂണ്‍ 8 ന് എല്ലാം വ്യക്തമാകുമെന്നായിരുന്നു മറുപടി.

2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി നിരക്ക് കൈവരിക്കും. സ്റ്റീല്‍, സിമന്റ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപം അതാണ് കാണിക്കുന്നത്. വില്‍പനയില്‍ വര്‍ദ്ധനവുണ്ട്.

6.5 ശതമാനം വളര്‍ച്ച കൈവരിക്കുകയാണെങ്കില്‍ ലോക വളര്‍ച്ചയുടെ 15 ശതമാനം സംഭാവന ചെയ്യാന്‍ ഇന്ത്യയ്ക്കാകുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. ഇത് നിസ്സാര കാര്യമല്ല. അമിതാഭ് കാന്ത് രചിച്ച ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

X
Top