അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലഎല്‍പിജിക്ക് പകരക്കാരനാകാന്‍ ഡിഎംഇ; യാഥാര്‍ത്ഥ്യമായാല്‍ വിദേശ്യനാണ്യത്തില്‍ കോടികള്‍ ലാഭംഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നുആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം

ഫിൻലൻഡ് ആസ്ഥാനമായുള്ള സാംപോ റോസെൻല്യൂ ഓയെ ഏറ്റെടുത്ത് എം ആൻഡ് എം

മുംബൈ: ഫിൻലൻഡ് ആസ്ഥാനമായുള്ള കമ്പൈൻ ഹാർവെസ്റ്റർ കമ്പനിയായ സാംപോ റോസെൻല്യൂ ഓയെ 35.57 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സാംപോ റോസെൻല്യൂ ഓയുടെ 1,317 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതിന് ഒരു ഓപ്‌ഷൻ എക്‌സൈസ് ഷെയർ പർച്ചേസ് എഗ്രിമെന്റ് നടപ്പിലാക്കിയതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഒരു ഷെയറിന് 3,333 യൂറോ എന്ന വിലയിലാണ് ഏറ്റെടുക്കൽ നടത്തുന്നതെന്നും പരിഗണന പണമായി നൽകപ്പെടുമെന്നും, ഏറ്റെടുക്കൽ പൂർത്തിയാകുന്നതിനുള്ള സൂചനാ കാലയളവ് 2022 ഓഗസ്റ്റ് ആണെന്നും ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

നിലവിൽ എം ആൻഡ് എമ്മിന് സാംപോ റോസെൻല്യൂവിൽ 79.13 ശതമാനം ഓഹരികളുണ്ട്, എന്നാൽ പ്രസ്തുത ഇടപാടിന് അനുസൃതമായി കമ്പനിയുടെ ഷെയർഹോൾഡിംഗും തുടർന്നുള്ള വോട്ടിംഗ് അവകാശങ്ങളും 100 ശതമാനമായി വർദ്ധിക്കും. 2022 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ സാംപോയുടെ മൊത്തം വരുമാനം 52 മില്യൺ യൂറോയാണ്. കൂടാതെ കമ്പനിയുടെ വിറ്റുവരവ് 2020-21 സാമ്പത്തിക വർഷത്തിൽ 55 മില്യൺ യൂറോയും 2020 ൽ 49 മില്യൺ യൂറോയുമാണെന്ന് എം ആൻഡ് എം പറഞ്ഞു. ഈ ഏറ്റെടുക്കലിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്പെഷ്യാലിറ്റി ഹാർവെസ്റ്റർ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എം ആൻഡ് എം ലക്ഷ്യമിടുന്നത്.

1853-ൽ സ്ഥാപിതമായ സാംപോ റോസെൻല്യൂ ഓയ്ക്ക് യൂറോപ്പിലും അൾജീരിയയിലും വിപണി സാന്നിധ്യമുണ്ട്. 

X
Top