ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കാനഡയിലേക്കുള്ള കുടിയേറ്റത്തിന് ചെലവേറുന്നു

കാനഡയിലേക്ക് ചേക്കേറേൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ചെലവേറും. വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കൂടുതൽ ഫീസ് നൽകേണ്ടിവരും. ഡിസംബർ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഒരു സന്ദർശകൻ, തൊഴിലാളി അല്ലെങ്കിൽ വിദ്യാർത്ഥി എന്ന നില പുനഃസ്ഥാപിക്കുന്നതിന് നേരത്തെ ഫീസ് 200 ഡോളർ ആയിരുന്നു. 229.77 ഡോളറാണ് പുതിയ ഫീസ്. ഒരു തൊഴിലാളി എന്ന നിലയിലുള്ള പദവി പുനഃസ്ഥാപിച്ച് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിന് നേരത്തെ ഫീസ് 355 ഡോളർ ആയിരുന്നു. അത് 384.77 ഡോളറാക്കി.

ഒരു വിദ്യാർത്ഥിയെന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിച്ച് പുതിയ പഠന അനുമതി നേടുന്നതിനുള്ള ഫീസ് 379.77 ഡോളറാക്കി. ഒരാൾക്ക് ഒരു സ്റ്റഡി പെർമിറ്റിന്റെ (വിപുലീകരണങ്ങൾ ഉൾപ്പെടെ) നിരക്ക് 150 കനേഡിയൻ ഡോളറാണ്. ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന്, ഫീസ് 379.77 കനേഡിയൻ ഡോളറായിരിക്കും.

ഓപ്പൺ വർക്ക് പെർമിറ്റിന് 100 കനേഡിയൻ ഡോളറാണ് നിരക്ക്. ഒരു തൊഴിലാളി എന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന്, ഫീസ് 384.77 കനേഡിയൻ ഡോളറായിരിക്കും. താൽക്കാലിക റസിഡന്റ് പെർമിറ്റ് ഫീസ് 200 ഡോളറിൽ നിന്ന് 229.77 ഡോളറാക്കിയിട്ടുമുണ്ട്.

സേവന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ റിമിഷൻ എന്നറിയപ്പെടുന്ന ഭാഗിക റീഫണ്ടുകൾ, അപേക്ഷകർക്ക് നൽകും. ഒരു റിമിഷന് വേണ്ടി വകുപ്പുമായി നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷം (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) ജൂലൈ 1-നകം തിരികെ ലഭിക്കും.

X
Top