ഇറക്കുമതിയും കയറ്റുമതിയും ഇടിഞ്ഞുവെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തംതൊഴിലില്ലായ്മ നിരക്ക് ഉയർന്നുസംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യ

മെഡിസെപ്പ്: പ്രീമിയത്തിനൊപ്പം ചികിത്സാസഹായവും കൂട്ടും

തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ പ്രീമിയത്തിനൊപ്പം ആനുകൂല്യവും കൂട്ടാൻ ശുപാർശ. പ്രതിമാസ പ്രീമിയം 500 രൂപയിൽനിന്ന്‌ 750 രൂപയാക്കാനാണ് ധനവകുപ്പ് വിദഗ്ധസമിതിയുടെ ശുപാർശ. തീരുമാനമെടുക്കാനായി ധനവകുപ്പ് മുഖ്യമന്ത്രിക്ക്‌ ഫയൽ കൈമാറി.

നിലവിൽ മൂന്നുലക്ഷംരൂപവരെയാണ് ചികിത്സാസഹായം. ഇത് അഞ്ചുലക്ഷം രൂപയാക്കി ഉയർത്താനാണ് നിർദേശം. പ്രീമിയം കൂട്ടി നിലവിലുള്ള ആനുകൂല്യംമാത്രം തുടർന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്.

മൂന്നുവർഷത്തെ മെഡിസെപ്പ് കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ കരാർകാലാവധി ധനവകുപ്പ് മൂന്നുമാസത്തേക്കുകൂടി നീട്ടി.

ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് നിലവിൽ ചുമതല. അടുത്തഘട്ടം നടത്തിപ്പിന് ടെൻഡർ വിളിച്ച് കമ്പനിയെ നിശ്ചയിച്ച് കരാറിൽ ഏർപ്പെടണം. ഇതിന്‌ സമയമെടുക്കും എന്നതിനാലാണ് കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിയത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ, ജീവനക്കാരെ നീരസപ്പെടുത്താതെ മെഡിസെപ്പ് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

X
Top