വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

മണപ്പുറം ഫിനാൻസിന്റെ ലാഭത്തിൽ ഇടിവ്

കൊച്ചി: സ്വർണ്ണ വായ്പാ വിപണിയിലെ കടുത്ത മത്സരത്തിനിടയിൽ ജൂൺ പാദ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വായ്പാ കമ്പനിയായ മണപ്പുറം ഫിനാൻസ്. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 290 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 425 കോടി രൂപയായിരുന്നു.

അതേപോലെ കമ്പനിയുടെ പലിശ വരുമാനം മുൻ വർഷത്തെ 1233 കോടിയിൽ നിന്ന് 1099 കോടി രൂപയായി കുറഞ്ഞു. അതേപോലെ ഈ കാലയളവിലെ മൊത്ത ലാഭം 570 കോടിയിൽ നിന്ന് 32 ശതമാനം ഇടിഞ്ഞ് 390 കോടി രൂപയായി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി അറ്റാദായത്തിൽ വർധന രേഖപ്പെടുത്തി.

ബാങ്കിതര വായ്പാദാതാവിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ഏകീകൃത ആസ്തി (എയുഎം) 30,760 കോടി രൂപയാണ്, ഇത് 24.3 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ ഒറ്റപ്പെട്ട സ്വർണ്ണ വായ്പാ പോർട്ട്‌ഫോളിയോ 20,050 കോടി രൂപയായി ഉയർന്നു. കൂടാതെ സ്ഥാപനത്തിന്റെ സ്വർണ്ണ ഇതര ബിസിനസുകൾ അതിന്റെ ഏകീകൃത എയുഎമ്മിന്റെ 34% സംഭാവന ചെയ്തു.

മണപ്പുറം ഫിനാൻസിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.43 ശതമാനവും അറ്റ ​​എൻപിഎ 1.25 ശതമാനവുമാണ്. കമ്പനി ഒരു ഇക്വിറ്റി ഷെയറിന് 0.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതത്തിന്റെ റെക്കോർഡ് തീയതി 2022 ഓഗസ്റ്റ് 18 ആയിരിക്കും.

X
Top