ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

ലുപിന്റെ ജനറിക് മരുന്നിന് യുഎസ്എഫ്ഡിഎയുടെ അംഗീകാരം

മുംബൈ: സിസ്റ്റിക് ഫൈബ്രോസിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇവക്കഫ്റ്റർ ഗുളികകൾ അമേരിക്കയിൽ വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാക്കളായ ലുപിൻ ബുധനാഴ്ച അറിയിച്ചു. ഇതോടെ ലുപിൻ ലിമിറ്റഡിന്റെ ഓഹരി നേരിയ നേട്ടത്തിൽ 612 രൂപയിലെത്തി. 150 മില്ലിഗ്രാം വീര്യമുള്ള ഇവക്കഫ്റ്റർ ടാബ്‌ലെറ്റുകൾക്കായുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷനാണ് യുഎസ്എഫ്ഡിഎയിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതെന്ന് ലുപിൻ പ്രസ്താവനയിൽ പറഞ്ഞു.

ഉൽപ്പന്നം വെർടെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ കാലിഡെക്കോ ടാബ്‌ലെറ്റുകൾക്ക് തുല്യമാണ്. കമ്പനിയുടെ നാഗ്പൂർ കേന്ദ്രത്തിൽ ഉൽപ്പന്നം നിർമ്മിക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള മരുന്ന് നിർമ്മാതാവ് പറഞ്ഞു. ഇവക്കഫ്റ്റർ ടാബ്‌ലെറ്റുകൾ യുഎസിൽ 109 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയുള്ളതായി വിപണന ഡാറ്റ വ്യക്തമാകുന്നു.

മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. ലോകത്തിലെ ഏറ്റവും വലിയ ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണിത്. പീഡിയാട്രിക്‌സ്, കാർഡിയോവാസ്‌കുലാർ, ആന്റി ഇൻഫെക്റ്റീവ്സ്, ഡയബറ്റോളജി, ആസ്ത്മ, ആൻറി ട്യൂബർകുലോസിസ് എന്നിവയാണ് കമ്പനിയുടെ പ്രധാന മേഖലകൾ.

X
Top