ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 4,717 കോടി രൂപയിലധികം നികുതി, റോയല്‍റ്റി തര്‍ക്കങ്ങള്‍ നേരിടുന്നു-റിപ്പോര്‍ട്ട്‌

മുംബൈ:ഉപദേശക സ്ഥാപനമായ ഇന്‍ഗവണ്‍മെന്റ് റിസര്‍ച്ച് സര്‍വീസസ് ഗുരുതരമായ സാമ്പത്തിക, ഭരണ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് 11,607 കോടി രൂപ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ്പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) സംശയത്തിന്റെ നിഴലിലായി.2025 ഒക്ടോബര്‍ 9 ന് അവസാനിക്കുന്ന ഐപിഒ 100 ശതമാനം ഓഫര്‍-ഫോര്‍ സെയില്‍ ആണ്. അതായത് ദക്ഷിണ കൊറിയന്‍ മാതൃ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡ് ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തിലെ ഓഹരികള്‍ വില്‍ക്കുന്നു. കൂടാതെ ഇന്ത്യന്‍ ബിസിനസിനായി അവര്‍ പുതിയ മൂലധനം സമാഹരിക്കുന്നില്ല.

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 4,717 കോടി രൂപയുടെ കണ്ടിജന്‍ഷ്യല്‍ ബാധ്യതകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്‍ഗവണിന്റെ റിപ്പോര്‍ട്ട് എടുത്തുകാണിച്ചു. കോടതി കേസ് പോലുള്ള ഭാവിയിലെ ഒരു സംഭവത്തിന്റെ ഫലമായി ഏല്‍ക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയാണ് ഇത്.ആദായനികുതി, എക്‌സൈസ് തീരുവ, സേവന നികുതി സംബന്ധിച്ചാണ് തര്‍ക്കങ്ങള്‍. ഇത് സംബന്ധിച്ച കേസുകള്‍ നടന്നുവരികയാണെന്നും കമ്പനിയുടെ മൊത്തം ആസ്തിയുടെ ഏകദേശം 73 ശതമാനമാണ് ഈ തുകയെന്നും റിപ്പോര്‍ട്ട് അറിയിക്കുന്നു.  വിധി പ്രതികൂലമായാല്‍, എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ വലിയ സാമ്പത്തിക ബാധ്യതകള്‍ പേറേണ്ടിവരും. ഇത് അവരുടെ ലാഭം കുറയ്ക്കുകയും ഭാവി വരുമാനത്തെ ബാധിക്കുകയും ചെയ്യും.

നികുതി തര്‍ക്കങ്ങളില്‍ ഒരു പ്രധാന ഭാഗം ട്രാന്‍സ്ഫര്‍ പ്രൈസിംഗ് ക്രമീകരണങ്ങളാണ്. എല്‍ജി ഇന്ത്യയും അതിന്റെ കൊറിയന്‍ മാതൃകമ്പനിയും കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങള്‍, സേവനങ്ങള്‍, റോയല്‍റ്റി എന്നിവയുടെ വിലനിര്‍ണ്ണയമാണ് ട്രാന്‍സ്ഫര്‍ പ്രൈസിംഗ്. എല്‍ജി ബ്രാന്‍ഡും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന് എല്‍ജി ഇന്ത്യ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റിന് റോയല്‍റ്റിയും സാങ്കേതിക സേവന ഫീസും നല്‍കുന്നു. കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (സാമ്പത്തിക, ബിസിനസ് വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനായി ഒരു ഐപിഒയ്ക്ക് മുന്നോടിയായി ഫയല്‍ ചെയ്ത ഒരു രേഖ) അനുസരിച്ച്, എല്‍ജി ഇന്ത്യ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും അറ്റ വില്‍പ്പനയുടെ 2.3 ശതമാനവും എല്‍സിഡി ടെലിവിഷനുകള്‍ക്കും മോണിറ്ററുകള്‍ക്കും 2.4 ശതമാനവും  റോയല്‍റ്റി നല്‍കുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍, റോയല്‍റ്റി പേയ്മെന്റുകള്‍ മൊത്തം വരുമാനത്തിന്റെ 1.63 ശതമാനത്തിനും 1.9 ശതമാനത്തിനും ഇടയിലാണ്.

ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ (OEM) എന്നറിയപ്പെടുന്ന മൂന്നാം കക്ഷി നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ, ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവിന്റെ 5 ശതമാനം വരെ റോയല്‍റ്റി ഫീസ് വര്‍ദ്ധിപ്പിക്കാന്‍ കൊറിയന്‍ മാതൃകമ്പനിയ്ക്കാകും. ന്യൂനപക്ഷ ഓഹരി ഉടമകളുടെ അനുമതി തേടാതെ തന്നെ ഈ വര്‍ദ്ധനവ് നടത്താം. അത്തരമൊരു വ്യവസ്ഥ ലാഭ മാര്‍ജിന്‍ കുറയ്ക്കുകയും ചെറുകിട നിക്ഷേപകരുടെ മേല്‍നോട്ടം പരിമിതപ്പെടുത്തുകയും ചെയ്യും.

കൂടാതെ, റോയല്‍റ്റി പേയ്മെന്റുകളുമായി ബന്ധപ്പെട്ട് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയ്ക്ക് 315 കോടി രൂപയുടെ പ്രത്യേക കണ്ടിജന്റ് ബാധ്യതയുണ്ട്. ഈ ഇടപാടുകള്‍ദക്ഷിണ കൊറിയന്‍ നികുതി അധികാരികളുടെ  സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായേക്കാം.ലിസ്റ്റിംഗിന് ശേഷം, എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡ് അതിന്റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തില്‍ 85 ശതമാനം ഉടമസ്ഥാവകാശം നിലനിര്‍ത്തും. പ്രൊമോട്ടര്‍ നിയന്ത്രണത്തിന്റെ ഈ ഉയര്‍ന്ന തലം ബോര്‍ഡ് തീരുമാനങ്ങളില്‍, പ്രത്യേകിച്ച് ബന്ധപ്പെട്ട കക്ഷി ഇടപാടുകളില്‍, ന്യൂനപക്ഷ ഓഹരി ഉടമകളുടെ സ്വാധീനം പരിമിതപ്പെടുത്തും.എല്‍ജി ഇന്ത്യയും കൊറിയന്‍ മാതൃ കമ്പനിയും തമ്മിലുള്ള ലൈസന്‍സ് കരാര്‍ ശാശ്വതമാണെന്നും എന്നാല്‍ ആറ് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി അത് അവസാനിപ്പിക്കാമെന്നും ഇന്‍ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടി. അവസാനിപ്പിച്ചാല്‍, എല്‍ജി ബ്രാന്‍ഡിന് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അവകാശം എല്‍ജി ഇന്ത്യയ്ക്ക് നഷ്ടപ്പെടും. ഇത് അതിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

ഈ അപകടസാധ്യതകള്‍ക്കിടയിലും, ഐപിഒയില്‍ നിക്ഷേപകരുടെ താല്‍പ്പര്യം ശക്തമാണ്. ആദ്യ ദിവസം ഓഫര്‍ പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്യപ്പെടുകയും രണ്ടാം ദിവസം 3.32 മടങ്ങ് സബ്സ്‌ക്രിപ്ഷനില്‍ എത്തുകയും ചെയ്തു. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സാമ്പത്തിക എക്സ്പോഷറുകളും ഭരണ ഘടനയും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്ന് ഇന്‍ഗവണ്‍മെന്റ് നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.

X
Top