Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഏപ്രിൽ ഒന്നു മുതൽ ലോൺ തിരിച്ചടവ് മുടങ്ങിയാൽ പിഴ പലിശ ഇല്ല

മുംബൈ: ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ബാങ്കുകൾക്ക് ഇനി വായ്പാ കുടിശ്ശിക വരുത്തിയാൽ ഉപഭോക്താക്കളിൽ നിന്ന് പിഴ പലിശ ഈടാക്കാൻ ആകില്ല. ഏപ്രിൽ ഒന്നുമുതലാണിത്.

ബാങ്കുകൾ ഇപ്പോൾ ബോർഡുകൾ അംഗീകരിച്ച തുക ഇപ്പോൾ പിഴപ്പലിശയായി ഈടാക്കാറുണ്ട്. എന്നാൽ ഇനി ഇതിനാകില്ല.

ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഇത് ബാധകമാകും. ലോൺ എടുക്കുന്നവർ തിരിച്ചടവ് തുകയിൽ കുടിശ്ശിക വരുത്തുമ്പോഴാണ് പിഴ പലിശ ഈടാക്കുക.

ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂർണമാക്കാനുമാണ് ആർബിഐ പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്, കൂടുതൽ വരുമാനം നേടാനുള്ള മാർഗമായി ബാങ്കുകൾ ഇതിനെ കാണരുതെന്നാണ് ആർബിഐ നിർദേശം.

ലോണുകൾക്ക് ഈടാക്കുന്ന ചാർജുകൾ സുതാര്യമായിരിക്കണമെന്നും വായ്പാ കുടിശിക മുടങ്ങിയാൽ ഉപാധികളോടെ പിഴ ഈടാക്കാമെങ്കിലും ഇതിനുമേൽ കൂടുതൽ തുക ഈടാക്കാൻ ആകില്ലെന്ന് കേന്ദ്ര ബാങ്ക് പറയുന്നു.

പിഴ തുക ന്യായമായതായിരിക്കണം.തുക വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തവരിൽ നിന്ന് ഈടാക്കുമ്പോൾ തിരിച്ചടവ് തുകയുമായി പൊരുത്തപ്പെടുന്നതായിരിക്കണം.

ഇതിൽ പക്ഷപാതങ്ങൾ പാടില്ല. ഹോംലോൺ, കാർ ലോൺ, ഗോൾഡ് ലോൺ എന്നിവ പോലുള്ള ലോണുകൾക്കെല്ലാം ഇത് ബാധകമാകും.

ആധാരം തിരികെ നൽകണം
അതുപോലെ ലോൺ എടുത്തവർ തുക മുഴുവൻ തിരിച്ചടച്ചാൽ 30 ദിവസത്തിനകം എല്ലാ രേഖകളും തിരിച്ചുനൽകണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രോപ്പർട്ടി രേഖകൾ വിട്ടുനൽകുന്നതിൽ കാലതാമസം ഉണ്ടായാൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്നാണ് ആർബിഐയുടെ നിർദേശം.. പരാതിക്കാരന് പ്രതിദിനം 5,000 രൂപ വീതമാണ് നൽകേണ്ടി വരിക.

ധനകാര്യ സ്ഥാപനങ്ങൾ വിവിധ പ്രോപ്പർട്ടികളുടെ രേഖകൾ തിരിച്ചുനൽകുന്നതിൽ കാലതാമസം വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

X
Top