പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

153 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗുമായി യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ച് ലീഡ്സ്‌ക്വാർഡ്

ബെംഗളൂരു: വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 153 മില്യൺ ഡോളർ സമാഹരിച്ചതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമായ ലീഡ്സ്‌ക്വാർഡ് ചൊവ്വാഴ്ച അറിയിച്ചു. ഈ ഫണ്ടിങ്ങോടെ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറായെന്ന് സ്ഥാപകനും സിഇഒയുമായ നിലേഷ് പട്ടേൽ പറഞ്ഞു. ഇതോടെ ഇത് യൂണികോൺ ക്ലബ്ബിൽ ചേരുന്ന ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് (SaaS) സ്ഥാപനമായി മാറി. 1 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ. ഇന്ത്യയിൽ ഏകദേശം 15 SaaS യൂണികോണുകൾ ഉണ്ട്.

പട്ടേൽ, പ്രശാന്ത് സിംഗ്, സുധാകർ ഗോർട്ടി എന്നിവർ ചേർന്ന് 2011-ൽ സ്ഥാപിച്ച കമ്പനിയാണ് ലീഡ്സ്‌ക്വാർഡ്. സിലിക്കൺ വാലി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബിസിനസ്സുകൾക്ക് വിൽപ്പന, വിപണന ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ എന്നീ സേവനങ്ങൾ നൽകുന്നു. ബൈജൂസ്, ഡൺസോ, കൊട്ടക് സെക്യൂരിറ്റീസ്, വേദാന്റു, അക്കോ, പ്രാക്ടോ എന്നിവയുൾപ്പെടെ 1,000-ത്തിലധികം ബിസിനസുകൾ കമ്പനിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. 2022  സാമ്പത്തിക വർഷത്തിൽ ലീഡ്സ്‌ക്വാർഡ് 200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

ഇന്ത്യയിൽ വെബ്എൻഗേജ്, ക്ലാവർടാപ്പ് പോലുള്ള കമ്പനികളാണ് ലീഡ്സ്‌ക്വാർഡിന്റെ പ്രധാന എതിരാളികൾ.

X
Top