യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

153 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗുമായി യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ച് ലീഡ്സ്‌ക്വാർഡ്

ബെംഗളൂരു: വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 153 മില്യൺ ഡോളർ സമാഹരിച്ചതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമായ ലീഡ്സ്‌ക്വാർഡ് ചൊവ്വാഴ്ച അറിയിച്ചു. ഈ ഫണ്ടിങ്ങോടെ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറായെന്ന് സ്ഥാപകനും സിഇഒയുമായ നിലേഷ് പട്ടേൽ പറഞ്ഞു. ഇതോടെ ഇത് യൂണികോൺ ക്ലബ്ബിൽ ചേരുന്ന ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് (SaaS) സ്ഥാപനമായി മാറി. 1 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ. ഇന്ത്യയിൽ ഏകദേശം 15 SaaS യൂണികോണുകൾ ഉണ്ട്.

പട്ടേൽ, പ്രശാന്ത് സിംഗ്, സുധാകർ ഗോർട്ടി എന്നിവർ ചേർന്ന് 2011-ൽ സ്ഥാപിച്ച കമ്പനിയാണ് ലീഡ്സ്‌ക്വാർഡ്. സിലിക്കൺ വാലി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബിസിനസ്സുകൾക്ക് വിൽപ്പന, വിപണന ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ എന്നീ സേവനങ്ങൾ നൽകുന്നു. ബൈജൂസ്, ഡൺസോ, കൊട്ടക് സെക്യൂരിറ്റീസ്, വേദാന്റു, അക്കോ, പ്രാക്ടോ എന്നിവയുൾപ്പെടെ 1,000-ത്തിലധികം ബിസിനസുകൾ കമ്പനിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. 2022  സാമ്പത്തിക വർഷത്തിൽ ലീഡ്സ്‌ക്വാർഡ് 200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

ഇന്ത്യയിൽ വെബ്എൻഗേജ്, ക്ലാവർടാപ്പ് പോലുള്ള കമ്പനികളാണ് ലീഡ്സ്‌ക്വാർഡിന്റെ പ്രധാന എതിരാളികൾ.

X
Top