ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ആശുപത്രി ശൃംഖലകള്‍ രോഗികളില്‍ നിന്നും അമിത തുക ഈടാക്കിയതായി സിസിഐ കണ്ടെത്തല്‍

ന്യൂഡല്‍ഹി: വിപണിയിലെ മേധാവിത്തം ദുരുപയോഗം ചെയ്ത് ഇന്ത്യയിലെ ഹോസ്പിറ്റല്‍ ശൃംഖലകള്‍ രോഗികളില്‍ നിന്നും അമിത തുക ഈടാക്കിയതായി ഫെയര്‍ട്രേഡ് റെഗുലേറ്റര്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. ആരോപണം നേരിടുന്ന അപ്പോളോ ഹോസ്പിറ്റല്‍സ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍, ബത്ര ഹോസ്പിറ്റല്‍ & മെഡിക്കല്‍ റിസര്‍ച്ച്, സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റല്‍ എന്നിവയില്‍ നിന്നും വിശദീകരണം തേടാനിരിക്കയാണ് സിസിഐ.

മുറികള്‍, മരുന്നുകള്‍, മെഡിക്കല്‍ പരിശോധനകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയ്ക്ക് ‘അന്യായവും അമിതവുമായ വില’ ഈടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ആശുപത്രി മുറികളുടെ വാടക 3സ്റ്റാര്‍, 4സ്റ്റാര്‍ ഹോട്ടലുകള്‍ ഈടാക്കുന്നതിനേക്കാള്‍ കൂടുതലാണ്. സിസിഐ സൂക്ഷ്മപരിശോധന നടത്തിയ 12 ആശുപത്രികളില്‍ ആറെണ്ണം മാക്‌സിന്റേതും രണ്ടെണ്ണം ഫോര്‍ട്ടിസിന്റേതുമാണ്.

ഹോസ്പിറ്റലുകള്‍ക്ക് പിഴ ചുമത്തണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും, ബന്ധപ്പെട്ട ആളുകള്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. മത്സര നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് വിറ്റുവരവിന്റെ 10 ശതമാനം വരെ പിഴചുമത്താനാകും. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ശരാശരി വിറ്റുവരവ് 12,206 കോടി രൂപയും ഫോര്‍ട്ടിസ് 4,834 കോടി രൂപയുമാണ്.

X
Top