തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.

മൊത്തം ഖാരിഫ് വിളകളുടെ കൃഷി 40 ഹെക്ടര്‍ കൂടിയെങ്കിലും പരുത്തി കൃഷി 110.49 ലക്ഷം ഹെക്ടറില്‍ നിന്ന് 106.96 ലക്ഷം ഹെക്ടറായും നിലക്കടല, സോയാബീന്‍ തുടങ്ങിയവയുടെ കൃഷി 182.43 ലക്ഷം ഹെക്ടറില്‍ നിന്നും 175.61 ലക്ഷം ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍ (പയര്‍, കടല പോലുള്ളവ), നാടന്‍ ധാന്യങ്ങള്‍ (ചോളം, തിന പോലുള്ളവ), കരിമ്പ് എന്നിവ വിതയ്ക്കുന്നതില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ സാധാരണത്തേക്കാള്‍ മികച്ച മണ്‍സൂണ്‍ പ്രവചനമാണ് നെല്‍കൃഷി വര്‍ദ്ധനവിനിടയാക്കിയത്.

മണ്‍സൂണിന് ശേഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഖാരിഫ് സീസണ്‍. ഈ കാലയളവില്‍ നെല്ല് പ്രധാന വിളയാണ്. കൂടുതല്‍ വെള്ളം ആവശ്യമായതിനാലാണിത്.

X
Top