ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.

മൊത്തം ഖാരിഫ് വിളകളുടെ കൃഷി 40 ഹെക്ടര്‍ കൂടിയെങ്കിലും പരുത്തി കൃഷി 110.49 ലക്ഷം ഹെക്ടറില്‍ നിന്ന് 106.96 ലക്ഷം ഹെക്ടറായും നിലക്കടല, സോയാബീന്‍ തുടങ്ങിയവയുടെ കൃഷി 182.43 ലക്ഷം ഹെക്ടറില്‍ നിന്നും 175.61 ലക്ഷം ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍ (പയര്‍, കടല പോലുള്ളവ), നാടന്‍ ധാന്യങ്ങള്‍ (ചോളം, തിന പോലുള്ളവ), കരിമ്പ് എന്നിവ വിതയ്ക്കുന്നതില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ സാധാരണത്തേക്കാള്‍ മികച്ച മണ്‍സൂണ്‍ പ്രവചനമാണ് നെല്‍കൃഷി വര്‍ദ്ധനവിനിടയാക്കിയത്.

മണ്‍സൂണിന് ശേഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഖാരിഫ് സീസണ്‍. ഈ കാലയളവില്‍ നെല്ല് പ്രധാന വിളയാണ്. കൂടുതല്‍ വെള്ളം ആവശ്യമായതിനാലാണിത്.

X
Top