സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

108 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരവുമായി കര്‍ണാടക സോപ്സ്

തെലുഗുനടി തമന്ന ഭാട്ടിയയുടെ വരവ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിനെ രക്ഷിച്ചു. സോപ്പ് ഉത്പാദകരായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ബ്രാന്‍ഡ് അംബാസഡറായി നടിയെ നിയമിച്ചതിനു പിന്നാലെ 108 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരമാണ് ലഭിച്ചത്.

മേയില്‍ കമ്പനിയുടെ വിറ്റുവരവ് 186 കോടി രൂപയാണെന്ന് കെഎസ്ഡിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 151.5 കോടി രൂപയാണ് കമ്പനി മേയില്‍ ലക്ഷ്യമിട്ടത്. 35 കോടി രൂപയുടെ അധിക ബിസിനസ് നേടാനായി.

മൈസൂര്‍ സാന്‍ഡല്‍ സോപ്പ്, ഷവര്‍ ജെല്‍സ്, ചന്ദനത്തിരികള്‍ 45 ഉത്പന്നങ്ങള്‍ കെഎസ്ഡിഎലിനുണ്ട്. ഇവയ്ക്ക് കര്‍ണാടകത്തിനു പുറത്തുള്ള വിപണി പിടിക്കാന്‍ ലക്ഷ്യമിട്ടാണ് 6.2 കോടി രൂപ പ്രതിഫലത്തിന് നടി തമന്ന ഭാട്ടിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയത്. 22-നായിരുന്നു നിയമനം.

കന്നഡ അനുകൂല സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണ് വിവാദമായത്. കന്നഡ നടികളെ തഴഞ്ഞാണ് തെലുഗു നടിക്ക് അവസരം നല്‍കിയതെന്നു പറഞ്ഞ് പ്രതിഷേധങ്ങളുയര്‍ന്നു. പക്ഷേ, തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

രണ്ടുവര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 2028 ഓടെ വാര്‍ഷിക വരുമാനം 5000 കോടി രൂപയിലെത്തിക്കുന്ന എന്നതാണ് കെ.എസ്.ഡി.എല്ലിന്റെ ലക്ഷ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം.എസ്. ധോണിയായിരുന്നു നേരത്തേ മൈസൂര്‍ സാന്‍ഡലിന്റെ അംബാസഡറായിരുന്നത്.

2006ലാണ് ധോണിയുമായി കരാറിലെത്തിയത്. എന്നാല്‍ സോപ്പിന്റെ പ്രമോഷനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ധോണിക്ക് സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം കരാര്‍ റദ്ദാക്കി.

ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഡ്‌ഗെ, കിയാര അദ്വാനി എന്നീ നടിമാരെയും ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും തമന്നക്കാണ് നറുക്ക് വീണത്.

1916ലാണ് മൈസൂര്‍ സാന്‍ഡല്‍ നിര്‍മാണം തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനി പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

X
Top