പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ജെഎൻപി കണ്ടെയ്‌നർ ടെർമിനലിനായുള്ള ടെൻഡർ ജെ എം ബാക്‌സി പോർട്ട്‌സ് & ലോജിസ്റ്റിക്‌സ് സ്വന്തമാക്കി

ഡൽഹി: 30 വർഷത്തേക്ക് ഒരു സ്വകാര്യ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെൻഡർ ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റിയിൽ (ജെഎൻപിഎ) നിന്ന് സ്വന്തമാക്കി ജെ എം ബാക്‌സി പോർട്ട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനിന്റെ ഭാഗമായതിനാൽ ജെഎൻപിസിടിയിലെ ബിഡ് പ്രാധാന്യമർഹിക്കുന്നു. ഇരുപത് അടി തത്തുല്യ യൂണിറ്റിന് (ടിഇയു) 4500 രൂപയ്ക്ക് മുകളിലുള്ള ബിഡ് വില വാഗ്ദാനം ചെയ്ത കമ്പനിക്ക് അഞ്ചാമത്തെ ജവഹർലാൽ നെഹ്‌റു പോർട്ട് കണ്ടെയ്‌നർ ടെർമിനൽ (ജെഎൻപിസിടി) നൽകിയതായി ഒരു ഷിപ്പിംഗ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വിജയിക്കുന്ന ബിഡ് വില ടിഇയുവിന്റെ അടിസ്ഥാന വിലയായ 1800 രൂപയുടെ ഇരട്ടിയിലധികമാണ്.

ജെഎൻപിസിടി അപ്‌ഗ്രേഡ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ കുറഞ്ഞത് അഞ്ച് ബിഡർമാരെങ്കിലും ഒരു ടിഇയുവിന് 4000 രൂപയ്ക്ക് മുകളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിൽ നിന്നാണ് ജെ എം ബാക്‌സി പോർട്ട്‌സ് & ലോജിസ്റ്റിക്‌സ് വിജയികളായി ഉയർന്ന് വന്നത്. ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ക്യു ടെർമിനലുകൾ, ഹിന്ദുസ്ഥാൻ പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ സർവീസ് ഇൻകോർപ്പറേഷൻ (ഐസിടിഎസ്ഐ) എന്നിവയാണ് ലേലത്തിൽ പങ്കെടുത്ത മറ്റു കമ്പനികൾ.

ജെഎൻപിഎയിൽ നിലവിലുള്ള നാല് സ്വകാര്യ ടെർമിനലുകളിൽ രണ്ടെണ്ണം ഡിപി വേൾഡും ഒരെണ്ണം പിഎസ്എ ഇന്റർനാഷണലും, ഒന്ന് എപിഎം ടെർമിനൽസുമാണ് നടത്തുന്നത്. 

X
Top