Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സൗദി അറേബ്യ എണ്ണവില വര്‍ധിപ്പിച്ചു, അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ക്രൂഡ് വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇതോടെ ഒപെക് പ്ലസിന്റെ ഉത്പാദനവര്‍ധനവുകൊണ്ടുണ്ടായ ഗുണം ഇല്ലാതെയായി. ബ്രെന്റ് എണ്ണവില 0.62 ശതമാനം വര്‍ധിച്ച് 120.46 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.67 ശതമാനം വര്‍ധിച്ച് 119.42 ഡോളറുമായി.
സൗദി അറേബ്യ അവരുടെ ഫ്‌ലാഗ്ഷിപ്പ് ഉത്പന്നമായ അറബ് ലൈറ്റ് ക്രൂഡിന്റെ ഏഷ്യയിലേയ്ക്കുള്ള വിലയാണ് 6.50 ഡോളര്‍ വര്‍ധിപ്പിച്ചത്. ഇത് ഒമാന്‍,ദുബായ് ബെഞ്ച്മാര്‍ക്ക് ശരാശരിയേക്കാള്‍ 4.40 ഡോളര്‍ കൂടുതലാണ്. ഒപെക് പ്ലസ് തങ്ങളുടെ ഉത്പാദനം 648,000 ബാരലിലേയ്ക്ക് ഉയര്‍ത്താമെന്ന് സമ്മതിച്ചതിന് തൊട്ടുപുറകെയാണ് സൗദി അറേബ്യയുടെ തീരുമാനം.
വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ 4.30 ഡോളറാക്കാനും തീരുമാനമായിട്ടുണ്ട്.ഇതോടെഒപക് പ്ലസിന്റെ ഉത്പാദനവര്‍ധനവിന്റെ ഗുണം ലഭ്യമാകാതെ പോകും. പ്രത്യേകിച്ചും റഷ്യയ്ക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യമല്ലാതിരിക്കുകയും യു.എസില്‍ ഡ്രൈവിംഗ് സീസണ്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍.
റഷ്യന്‍ എണ്ണനിരോധിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ അംഗരാഷ്ട്രങ്ങളിലും എണ്ണദൗര്‍ലഭ്യം ശക്തമാണ്. റഷ്യയില്‍ നിന്നുള്ള എണ്ണനിരോധിച്ചതോടെ ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥയില്‍ 5 ബില്ല്യണ്‍ യൂറോയുടെ വാര്‍ഷിക നഷ്ടം സംഭവിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top