ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ഉത്പാദനം ഉയര്‍ത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 3ശതമാനം ഇടിഞ്ഞ് 112.19 ഡോളറിലും ബ്രെന്റ് ക്രൂഡ് അവധിവില 2.33 ശതമാനം കുറവില്‍ ബാരലിന് 113.96 ഡോളറുമായി. സൗദി അറേബ്യ ഉത്പാദനം കൂട്ടുമെന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്.
ഇക്കാര്യം സൗദി പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഉപരോധം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സൗദിയുടെ തീരുമാനം വന്നിരിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കേണ്ടെന്ന് റഷ്യ ഉള്‍പ്പെട്ട ഒപെക് പ്ലസ് ചൊവ്വാഴ്ച നടന്ന അവരുടെ മീറ്റിംഗില്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കരാര്‍ തുടരാനും നാമമാത്രമായ വര്‍ധനവ് നടത്താനുമാണ് ഒപെക് പ്ലസ് പദ്ധതിയിട്ടിരിക്കുന്നത്. ആവശ്യത്തിനുള്ള എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവിലവര്‍ധിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം തങ്ങളല്ലെന്നുമാണ് ഒപെക് പ്ലസ് നിലപാട്. ജൂലൈമാസത്തില്‍ 430,000 ബാരല്‍ ഉത്പാദിപ്പിക്കാനാണ് അവരുടെ തീരുമാനം.
അതേസമയം യു.എസ് കരുതല്‍ ശേഖരം കഴിഞ്ഞയാഴ്ച 1.18 മില്ല്യണ്‍ ബാരല്‍ കുറഞ്ഞു. ഗ്യാസോലിന്‍ ശേഖരത്തിലും 2560,000 ബാരലിന്റെ കുറവുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ നിരോധിച്ചതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില 2011 ന് ശേഷമുള്ള ഉയരത്തിലെത്തിയിരുന്നു.

X
Top