നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

ന്യൂയോര്‍ക്ക്: സാമ്പത്തികമാന്ദ്യത്തിന്റെയും കുറഞ്ഞ ഡിമാന്റിന്റേയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധവിന് ശമനമുണ്ടായി. ബ്രെന്റ് ക്രൂഡ് 8 സെന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞ് ബാരലിന് 113.04 ഡോളറിലാണുള്ളത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 7 സെന്റ് കുറവ് വരുത്തി 109.49 ഡോളറിലെത്തി.
പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ആഗോള എണ്ണവിതരണം ഏതാണ്ട് നിലച്ച മട്ടാണ്. എന്നാല്‍ അന്തര്‍ദ്ദേശീയ വിപണിയിലെ ക്ഷാമം പരിഹരിക്കാനായി കരുതല്‍ ശേഖരം യു.എസ് കുറക്കുകയും ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കയും ചെയ്തു. അന്തര്‍ദ്ദേശീയ വിപണിയിലേയ്ക്കുള്ള എണ്ണ വിതരണം തുടരുന്ന പക്ഷം യു.എസിന്റെ കരുതല്‍ ശേഖരം 40 വര്‍ഷത്തെ കുറവിലെത്തുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലിബിയന്‍ എണ്ണ ഉത്പാദനം 100,000 ബാരലായി ഇടിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചില ഗ്രൂപ്പുകളുടെ ഉപരോധം കാരണമാണ് ഇത്. അതേസമയം ചൈനയില്‍ നിന്നുള്ള പെട്രോളിയം ഉത്പന്ന കയറ്റുമതി കുറഞ്ഞു. മെയ് മാസത്തിലെ ഗ്യാസോലിന്‍ കയറ്റുമതി 45.5 ശതമാനത്തിലേയ്ക്കും ഡീസല്‍ കയറ്റുമതി 92.7 ശതമാനത്തിലേയ്ക്കുമാണ് കുറഞ്ഞത്.

X
Top