എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരക്ക് വ്യാപാരകമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. ജൂണില്‍ 18.78 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂലൈയില്‍ ഇന്ത്യ 37.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍ ഇറക്കുമതി 64.59 ബില്യണ്‍ ഡോളറിന്റേതായി.

ജൂണില്‍ യഥാക്രമം 35.14 ബില്യണ്‍ ഡോളറും 53.922 ബില്യണ്‍ ഡോളറുമായിരുന്ന സ്ഥാനത്താണിത്. റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോളില്‍ 20.35 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണ് പ്രവചിക്കപ്പെട്ടിരുന്നത്.

യുഎസില്‍ നിന്നും തീരുവ സമ്മര്‍ദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ് വ്യാപാരമ്മിയെന്നും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 27 നാണ് ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ അധിക തീരുവ പ്രാബല്യത്തിലാകുന്നത്. ഇതോടെ കയറ്റുമതി ഇടിയാനുള്ള സാധ്യതയേറി.

ഏപ്രില്‍-ജൂലൈയില്‍ യുഎസിലേയ്ക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 33.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തില്‍ 27.57 ബില്യണ്‍ ഡോളറായിരുന്നു യറ്റുമതി.

ജൂണില്‍ കുറഞ്ഞതിന് ശേഷമാണ് കഴിഞ്ഞമാസത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ന്നത്. ജൂണില്‍ 18.78 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മി രേഖപ്പെടുത്തിയപ്പോള്‍ മെയിലിത് 21.88 ബില്യണ്‍ ഡോളറായിരുന്നു. 

X
Top