ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരക്ക് വ്യാപാരകമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. ജൂണില്‍ 18.78 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂലൈയില്‍ ഇന്ത്യ 37.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍ ഇറക്കുമതി 64.59 ബില്യണ്‍ ഡോളറിന്റേതായി.

ജൂണില്‍ യഥാക്രമം 35.14 ബില്യണ്‍ ഡോളറും 53.922 ബില്യണ്‍ ഡോളറുമായിരുന്ന സ്ഥാനത്താണിത്. റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോളില്‍ 20.35 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണ് പ്രവചിക്കപ്പെട്ടിരുന്നത്.

യുഎസില്‍ നിന്നും തീരുവ സമ്മര്‍ദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ് വ്യാപാരമ്മിയെന്നും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 27 നാണ് ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ അധിക തീരുവ പ്രാബല്യത്തിലാകുന്നത്. ഇതോടെ കയറ്റുമതി ഇടിയാനുള്ള സാധ്യതയേറി.

ഏപ്രില്‍-ജൂലൈയില്‍ യുഎസിലേയ്ക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 33.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തില്‍ 27.57 ബില്യണ്‍ ഡോളറായിരുന്നു യറ്റുമതി.

ജൂണില്‍ കുറഞ്ഞതിന് ശേഷമാണ് കഴിഞ്ഞമാസത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ന്നത്. ജൂണില്‍ 18.78 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മി രേഖപ്പെടുത്തിയപ്പോള്‍ മെയിലിത് 21.88 ബില്യണ്‍ ഡോളറായിരുന്നു. 

X
Top