നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 26.5 ബില്യണ്‍ ഡോളറായി ചുരുങ്ങി

ന്യൂഡല്‍ഹി: വ്യാപാരം മെച്ചപ്പെട്ടതിന്റെ സൂചന നല്‍കി ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 26.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. വാണിജ്യമന്ത്രാലയം പുറത്തിറക്കിയ ഡാറ്റ പ്രകാരം, ഇറക്കുമതിയിലെ കുറവും കയറ്റുമതിയിലെ സ്ഥിരമായ വര്‍ദ്ധനവുമാണ് കാരണം. ജൂലൈയില്‍ വ്യാപാരക്കമ്മി 27.35 ബില്യണ്‍ ഡോളറും 2024 ഓഗസ്റ്റില്‍ 35.64 ബില്യണ്‍ ഡോളറുമായിരുന്നു.

ചരക്ക് കയറ്റുമതി, ഓഗസ്റ്റ് 2025 ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.7 ശതമാനം ഉയര്‍ന്ന് 35.1 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 10 ശതമാനം ഇടിഞ്ഞ്  61.59 ബില്യണ്‍ ഡോളറായി.കയറ്റുമതിയും ഇറക്കുമതിയും ജൂലൈ മാസത്തില്‍ യഥാക്രമം 37.24 ബില്യണ്‍ ഡോളറും 64.59 ബില്യണ്‍ ഡോളറുമായിരുന്നു.

പെട്രോളിയം ഇതര ചരക്ക് കയറ്റുമതിയിലെ ശക്തമായ പ്രകടനം ഡാറ്റ എടുത്തുകാണിക്കുന്നു. 2025 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 7.35 ശതമാനമാണ് ഉയര്‍ന്നത്. സേവന കയറ്റുമതി ഇതേകാലയളവില്‍ 97.43 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷത്തിലിത് 88.46 ബില്യണ്‍ ഡോളറായിരുന്നു.

2025 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 20.76 ശതമാനം കുറഞ്ഞു.

മറ്റൊരു ശ്രദ്ധേയമായ കാര്യം കയറ്റുമതിയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രധാന ലക്ഷ്യകേന്ദ്രമാകുന്നു എന്നാണ്. നടപ്പ് വര്‍ഷത്തിന്റെ ആദ്യ അഞ്ച്മാസങ്ങളില്‍ യുഎസിലേയ്ക്കുള്ള കയറ്റുമതി 40.39 ബില്യണ്‍ ഡോളറിന്റേതാണ്. മുന്‍വര്‍ഷത്തിലിത് 34.21 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ100 ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവയുടെ ഇറക്കുമതി കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. കൂടാതെ  കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ ഇന്ത്യയുടെ വ്യാപാര തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി തുടര്‍ന്നു. പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിലും രാജ്യത്തിന്റെ കയറ്റുമതി അടിത്തറ വികസിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

X
Top