നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.75 ബില്യൺ ഡോളർ ഉയർന്ന് 623.2 ബില്യൺ ഡോളറിലെത്തി

മുംബൈ: ഡിസംബർ 29ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.759 ബില്യൺ ഡോളർ ഉയർന്ന് 623.2 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക്. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച് 620.441 ബില്യൺ ഡോളറായി.

2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ സംരക്ഷിക്കാൻ സെൻട്രൽ ബാങ്ക് വിദേശ നാണ്യം ഉപയോഗിക്കുന്നതിനാൽ കരുതൽ ധനത്തെ ബാധിച്ചിട്ടുണ്ട്.

ഡിസംബർ 29ന് അവസാനിച്ച ആഴ്ചയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡാറ്റ പ്രകാരം, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 1.869 ബില്യൺ ഡോളർ വർദ്ധിച്ച് 551.615 ബില്യൺ ഡോളറായി.

ഈ ആഴ്‌ചയിൽ സ്വർണശേഖരം 853 മില്യൺ ഡോളർ ഉയർന്ന് 48.328 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു.

സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്‌ഡിആർ) 38 മില്യൺ ഡോളർ ഉയർന്ന് 18.365 ബില്യൺ ഡോളറിലെത്തിയതായി അപെക്‌സ് ബാങ്ക് അറിയിച്ചു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐ‌എം‌എഫുമായുള്ള ഇന്ത്യയുടെ കരുതൽ നില 2 മില്യൺ ഡോളർ കുറഞ്ഞ് 4.892 ബില്യൺ ഡോളറിലെത്തി, അപെക്സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.

X
Top