നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മുന്നിൽ മഹാരാഷ്‌ട്രറെയര്‍ എര്‍ത്ത് ധാതുക്കള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാൻ ഇന്ത്യഇന്ത്യയുടെ കയറ്റുമതി ലക്ഷം കോടി ഡോളറിലേക്ക്ജിഎസ്ടി റിട്ടേൺ ഫയലിങ്ങിന് ഇനി 3 വർഷം കട്ട്-ഓഫ് സമയം27 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് ലോകബാങ്ക്‌ റിപ്പോര്‍ട്ട്

ഇന്ത്യയുടെ കയറ്റുമതി ലക്ഷം കോടി ഡോളറിലേക്ക്

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള വ്യാവസായിക, സേവന ഉത്പന്ന കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി ഡോളറിലേക്ക് നീങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 82,500 കോടി ഡോളറിന്റെ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഇന്ത്യ കയറ്റി അയച്ചത്.

ഐ.ടി, ഐ.ടി ഇതര സേവനങ്ങള്‍, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, സ്മാർട്ട് ഫോണുകള്‍, ഡയമണ്ട്, സ്വർണാഭരണങ്ങള്‍, കെമിക്കലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി രംഗത്താണ് ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ചവക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി രംഗത്തുണ്ടെങ്കിലും കയറ്റുമതി വളർച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

ആപ്പിള്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകള്‍ ചൈനയ്ക്ക് ബദലായുള്ള നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ കണക്കിലെടുത്ത് ഇവിടേക്ക് വൻതോതില്‍ നിക്ഷേപം ഒഴുക്കുന്നതാണ് പ്രധാനമായും ഇന്ത്യയുടെ സാദ്ധ്യതകള്‍ വർദ്ധിപ്പിക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിലും മുൻപൊരിക്കലുമില്ലാത്ത തരത്തില്‍ ഇന്ത്യ മികച്ച വളർച്ച നേടുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ രാജ്യത്തെ മർച്ചന്റയിസ്‌ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി 10,000 കോടി ഡോളർ വർദ്ധിച്ച്‌ 53,500 കോടി ഡോളറിലെത്തിയെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്സ്‌പോർട്ട് ഓർഗനൈസേഷൻസ്(എഫ്.ഐ.ഇ.ഒ) പ്രസിഡന്റ് എസ്.സി റാല്‍ഹൻ പറഞ്ഞു. ഇക്കാലയളവില്‍ സേവന മേഖലയിലെ കയറ്റുമതി 38,700 കോടി ഡോളറില്‍ നിന്ന് 47,500 കോടി ഡോളറായാണ് ഉയർന്നത്.

ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 6,000 കോടി ഡോളറാണ്. ഇക്കാലയളവില്‍ 4,000 കോടി ഡോളറിന്റെ മെഷിനറി ഇന്ത്യ കയറ്റി അയച്ചു. കെമിക്കലുകളുടെ കയറ്റുമതിയും 4,000 കോടി ഡോളർ കവിഞ്ഞു.

ഫാർമസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി 3,000 കോടി ഡോളറാണ്.
അമേരിക്കയില്‍ ഇറക്കുമതി തീരുവ വർദ്ധിച്ചതോടെ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് വൻ നേട്ടമാണുണ്ടായതെന്ന് കമ്പനികള്‍ പറയുന്നു.

X
Top