ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇലക്ട്രോണിക്‌സ് മേഖലയില്‍ ഇന്ത്യ-ചൈന സംയുക്ത സംരഭങ്ങള്‍ വരുന്നു

ന്യൂഡല്‍ഹി: വാഷിങ്ടണുമായുള്ള വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രനേതൃത്വം. ഇതോടെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളും ചൈനീസ് ഘടക വിതരണക്കാരും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ സാധ്യമായേക്കും.

പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പിസിബി), ഡിസ്‌പ്ലേ മൊഡ്യൂളുകള്‍, ക്യാമറ സബ്-അസംബ്ലികള്‍, ബാറ്ററികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം പങ്കാളിത്തങ്ങള്‍ നിര്‍ണ്ണായകമാണ്.

”സമീപകാലത്ത്, സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പ്രമുഖ ചൈനീസ് കമ്പനികളുമായി ആസൂത്രണം ചെയ്ത സംയുക്ത സംരംഭങ്ങള്‍ക്കുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്,” ഒരു ഇഎംഎസ് സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പറഞ്ഞു.

ചൈനീസ് നിക്ഷേപത്തോടൊപ്പം സാങ്കേതികവിദ്യാ കൈമാറ്റവും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.’ബന്ധം ഇപ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരിതല-മൗണ്ട് സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍ ഇളവ് വരുത്തുന്നതിന്റെ സൂചനകളുണ്ടെന്ന് ആംബര്‍ എന്റര്‍പ്രൈസസ് ചെയര്‍മാനും സിഇഒയുമായ ജസ്ബീര്‍ സിംഗ് അറിയിച്ചു. ”മൂലധന സാമഗ്രികള്‍ സംബന്ധിച്ച് ചൈനയുമായുള്ള പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് വിസ നല്‍കുന്നു. ഈ പുരോഗതി മൂലധന ഉപകരണങ്ങള്‍ പോലുള്ള ചൈനീസ് ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഉല്‍പ്പാദന അഭിലാഷങ്ങള്‍ക്കും വരാനിരിക്കുന്ന ഇലക്ട്രോണിക്‌സ് ഘടക നിര്‍മ്മാണ പദ്ധതിയുടെ (ECMS) വിജയത്തിനും ചില ചൈനീസ് നിക്ഷേപങ്ങള്‍ നിര്‍ണായകമാണെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം (MeitY) മുന്‍കൂട്ടി കാണുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ കമ്പനികളില്‍ 24% വരെ ഏറ്റെടുക്കാന്‍ ചൈനീസ് സ്ഥാപനങ്ങളെ നീതി ആയോഗ് അനുവദിച്ചിട്ടുണ്ട്. ഇത്തരം ചൈനീസ് കമ്പനികള്‍ അധിക പരിശോധനയ്ക്ക് വിധേയമാകേണ്ടി വരില്ല.

ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നീക്കം. ഏഴ് വര്‍ഷത്തിനിടെ ബീജിംഗിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഈയിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആഗോള വിതരണ ശൃംഖലയില്‍ ചൈനയുടെ പങ്ക് അവഗണിക്കാന്‍ കഴിയില്ലെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന്റെ 60% ത്തിലധികവും ചൈനയിലാണ്. പ്രാദേശിക കഴിവുകള്‍ വികസിപ്പിക്കണമെങ്കില്‍ അവരെ ആശ്രയിച്ചേ തീരൂ,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയുടേത് തന്ത്രപരമായ പുനഃക്രമീകരണമാണെന്ന് കൗണ്ടര്‍പോയിന്റിലെ ഗവേഷണ ഡയറക്ടര്‍ തരുണ്‍ പഥക് നിരീക്ഷിച്ചു. ‘വരും വര്‍ഷങ്ങളില്‍ പിസിബി, ഡിസ്‌പ്ലേ മൊഡ്യൂളുകള്‍, ക്യാമറ സബ്-അസംബ്ലികള്‍, ബാറ്ററികള്‍ എന്നിവയില്‍ കൂടുതല്‍ ജെവികളും സാങ്കേതിക കൈമാറ്റങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു… അദ്ദേഹം പറഞ്ഞു.

ആഗോള ഘടക നിര്‍മ്മാണത്തില്‍ ചൈനീസ് വൈദഗ്ദ്ധ്യം അനിവാര്യമാണെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളും സമ്മതിക്കുന്നുണ്ട്. ഡിക്‌സണ്‍ ടെക്‌നോളജീസും ഭഗവതിയും (മൈക്രോമാക്‌സ്) ചൈനീസ് കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു. കൂടാതെ ലോങ്ചീറുമായുള്ള സംയുക്ത സംരംഭത്തിന് ഡിക്‌സണ്‍ ഈയിടെ അനുമതി തേടി. സംരഭത്തില്‍ ഡിക്‌സണ് 74% ഉം ചൈനീസ് പങ്കാളിക്ക് 26% ഉം പങ്കാളിത്തമുണ്ടാകും.

പ്രസ് നോട്ട് 3 വ്യവസ്ഥയ്ക്ക് കീഴില്‍ എച്ച്കെസി, ചോങ്കിംഗ് യുഹായ് പ്രിസിഷന്‍ മാനുഫാക്ചറിംഗ്, വിവോ മൊബൈല്‍ ഇന്ത്യ എന്നിവയുമായുള്ള സഹകരണത്തിന് കൂടുതല്‍ അംഗീകാരങ്ങള്‍ ഡിക്‌സണ്‍ പ്രതീക്ഷിക്കുന്നു, കൂടാതെ ഡിസ്‌പ്ലേ മൊഡ്യൂളുകള്‍, ക്യാമറ മൊഡ്യൂളുകള്‍, പ്രിസിഷന്‍ ഘടകങ്ങള്‍ എന്നിവയ്ക്കായി അടുത്ത ആഴ്ച പുതിയ ഇസിഎംഎസ് അപേക്ഷകള്‍ കമ്പനി ഫയല്‍ ചെയ്യും.

ചെലവ് നേട്ടവും സ്‌കെയിലും കാരണം ഇന്ത്യയിലേയ്ക്കുള്ള പ്രധാന ഘടകങ്ങളുടെ സോഴ്‌സ് ചൈനയാണ്. ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) ചെയര്‍മാന്‍ അശോക് ചന്ദക് പറഞ്ഞു. ”പിസിബിയില്‍, അവര്‍ ധാരാളം ഇന്നവേഷന്‍ നടത്തുന്നു. കൂടാതെ ഡിസ്‌പ്ലേയിലും കുറഞ്ഞ ചെലവിലുള്ള സെന്‍സറുകളിലും, ഞങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നു.” ഇന്ത്യയില്‍ ഡിസ്‌പ്ലേ അസംബ്ലി, പ്രോസസ്സിംഗ് കഴിവുകള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുന്നതിന് ജപ്പാന്‍, കൊറിയ, തായ്വാന്‍, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപ നിര്‍ദ്ദേശങ്ങളും മെയ്റ്റിവൈ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘പാസീവ് കമ്പോണന്റ്സ് മേഖലയില്‍, ചൈനയ്ക്ക് അപ്പുറത്തേക്ക് സാങ്കേതിക പങ്കാളിത്തത്തിനായി ശ്രമിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ഘടക ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇസിഎംഎസിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ 22,919 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

X
Top