ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ലോകനിലവാരമുള്ളത്: പ്രധാനമന്ത്രി

ന്യൂഡൽഹി: യുപിഎ സർക്കാരിന്‍റെ കാലത്ത് അഴിമതികളിലൂടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകർന്നെന്നും തന്‍റെ ഭരണത്തിൽ മികച്ച സാമ്പത്തിക ആരോഗ്യം കൈവന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തെ ശക്തമായ ബാങ്കിംഗ് സംവിധാനത്തിൽ ഒന്നാണ് ഇന്ത്യയുടേതെന്നും തൊഴിൽ മേളയിൽ 70,000 നിയമന ഉത്തരവുകൾ വിതരണം ചെയ്തു പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം ലോകത്തിലെ തന്നെ ശക്തമായ ഒന്നാണ്. ഒമ്പതു വർഷം മുമ്പ് ഇതല്ലായിരുന്നു അവസ്ഥ. മുൻ സർക്കാരിന്‍റെ കാലത്ത് ബാങ്കിംഗ് മേഖല പാടെ തകർന്നു.

ഫോണ്‍ ബാങ്കിംഗ് അഴിമതി ബാങ്കിംഗ് വ്യവസ്ഥയുടെ നട്ടെല്ലാണു തകർത്തത്. മുൻ സർക്കാരിന്‍റെ കാലത്ത് ബാങ്കിൽനിന്ന് ഫോണ്‍ വിളിച്ച് ചില പ്രത്യേക കുടുംബങ്ങൾക്കു മാത്രം വൻതോതിൽ പണം വായ്പയായി നൽകി.

ഇതാണു ബാങ്കിംഗ് വ്യവസ്ഥയെ തകർത്തത്. ഇപ്പോൾ, ഡിജിറ്റൽ ബാങ്കിംഗ് ഇടപാട് നടത്താൻ സാധിക്കും. ഒമ്പതു വർഷം മുമ്പ് ഇതു സാധ്യമല്ലായിരുന്നു- മോദി പറഞ്ഞു.

വരുന്ന 25 വർഷം രാജ്യത്തിനു വളരെയധികം പ്രധാനപ്പെട്ടതാണ്. കുറച്ചുവർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് വിദഗ്ധർ പറയുന്നതായും മോദി പറഞ്ഞു.

രാജ്യത്തെ 44 ഇടങ്ങളിലാണ് കേന്ദ്രസർക്കാർ തൊഴിൽമേള സംഘടിപ്പിച്ചത്.

X
Top