എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും കാനഡയും; പുതിയ മാര്‍ഗ്ഗരേഖയില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പുതിയ മാര്‍ഗ്ഗരേഖയില്‍ ഇന്ത്യയും കാനഡയും ഒപ്പുവച്ചു. കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ ഇന്ത്യ സന്ദര്‍ശനവേളയിലാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയ്ശങ്കറുമായും അവര്‍ ചര്‍ച്ചകള്‍ നടത്തി.

വ്യാപാര വൈവിധ്യവല്‍ക്കരണം, നിര്‍ണായക ധാതു വിതരണ ശൃംഖലകള്‍, കാര്‍ഷിക മൂല്യ ശൃംഖലകള്‍ എന്നിവ സഹകരണത്തിലുള്‍പ്പെടുന്നു.അമേരിക്കയെ – ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് മാര്‍ഗ്ഗരേഖ. കാനഡ അപൂര്‍വ്വ ധാതുക്കളുടെ ഒരു പ്രധാന ഉല്‍പാദകരാണ്.ഇന്ത്യ സാങ്കേതികവിദ്യ, ഊര്‍ജ്ജ മേഖലകള്‍ക്കായി ധാതുസ്രോതസ്സ് തേടുന്നു.

ഭക്ഷ്യോല്‍പ്പാദനത്തിലും വിതരണത്തിലും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും കരാറില്‍ ഉള്‍പ്പെട്ടു. തടസ്സപ്പെട്ട വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനും പുനരുപയോഗ ഊര്‍ജ്ജം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. പ്രത്യേകിച്ച് മാറിക്കൊണ്ടിരിക്കുന്ന ആഗോള സഖ്യങ്ങളുടെയും സാമ്പത്തിക അനിശ്ചിതത്വങ്ങളുടെയും വെളിച്ചത്തില്‍. ദീര്‍ഘകാല സ്ഥിരതയും പരസ്പര നേട്ടവും സൃഷ്ടിക്കുന്നതിനാണ് കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുരോഗതി അവലോകനം ചെയ്യുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനുമായി 2026 ന്റെ തുടക്കത്തില്‍ കൂടുതല്‍ മീറ്റിംഗുകള്‍ നടക്കും. 2023 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കനേഡിയന്‍ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെയാണിത്. ഇന്ത്യ ആരോപണം നിഷേധിക്കുകയും  ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തീവ്രവാദ ഘടകങ്ങള്‍ക്ക് കാനഡ അഭയം നല്‍കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. നയതന്ത്ര കൈമാറ്റങ്ങളും വ്യാപാര ചര്‍ച്ചകളും തുടര്‍ന്ന് നിര്‍ത്തിവയ്ക്കപ്പെട്ടു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റതിനെത്തുടര്‍ന്ന്  നടന്ന ജി7 ഉച്ചകോടിയിലേയ്്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതോടെയാണ് പിന്നീട് മഞ്ഞുരുകിയത്. 

X
Top