എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ പിന്തുണയുള്ള സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കുന്നതിനുള്ള 450 മില്യൺ ഡോളറിൻ്റെ കരാർ ഇന്ത്യ പരിഗണിക്കുന്നു.

ഈയാഴ്ച ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ഔദ്യോഗികമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ വിൽപ്പന സംബന്ധിച്ചുള്ള ഇടപാട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് പ്രബോവോ ഇന്ത്യയിലെത്തുന്നത്.

രാജ്യത്തിൻ്റെ ബജറ്റ് പരിമിതികൾ കണക്കിലെടുത്ത് മിസൈൽ വാങ്ങലുകൾക്ക് ധനസഹായം ഉറപ്പാക്കുന്നതാണ് ഇന്തോനേഷ്യയുടെ പ്രധാന തടസ്സമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുമായി ധനസഹായം സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്, കുറഞ്ഞത് 380 കിലോമീറ്ററെങ്കിലും വെടിയുതിർക്കാൻ ശേഷിയുള്ള മിസൈലുകളുടെ കരാർ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമല്ല.

വിൽപന നടന്നാൽ ഫിലിപ്പീൻസിന് ശേഷം കപ്പൽവേധ ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്തോനേഷ്യ.

വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനയും തമ്മിലുള്ള ഉരസൽ വിഷയമായി ദക്ഷിണ ചൈനാ കടൽ മാറുന്നത് കാരണം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിൻ്റെ വിൽപ്പനയ്ക്കായി ഇന്ത്യയും ഇന്തോനേഷ്യയും ഒരു ദശാബ്ദത്തോളമായി ചർച്ചകൾ നടത്തിവരികയാണ്.

X
Top