എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഒരു ദശാബ്ദത്തിനുള്ളിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ (ഡിബിടി) 90 മടങ്ങ് വർദ്ധനവ് ഉണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ.

2024-25 ൽ 260 ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ പ്രോസസ്സ് ചെയ്ത ഇന്ത്യ, തത്സമയ പേയ്‌മെന്റുകളിൽ ലോകത്ത് മുന്നിലാണെന്ന് ധനമന്ത്രി എക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

“2013-14 ൽ 7,368 കോടി രൂപയിൽ നിന്ന് 2024-25 ൽ 6.83 ലക്ഷം കോടി രൂപയായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വെറും ഒരു ദശാബ്ദത്തിനുള്ളിൽ ഡിബിടി കൈമാറ്റത്തിൽ 90X+ വർദ്ധനവ് ഉണ്ടായി, ഓരോ രൂപയും ഓരോ പൗരനിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കി,” ധനമന്ത്രി സീതാരാമൻ എക്സിൽ കുറിച്ചു.

‘ഇന്ത്യ ഡിജിറ്റൽ നവീകരണം, സാങ്കേതികവിദ്യ നയിക്കുന്ന ഭരണം, ആഗോള വിശ്വാസം എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുന്നു.

നിർമ്മാണം മുതൽ ബഹിരാകാശ സാങ്കേതികവിദ്യ വരെ, ഡിജിറ്റൽ പേയ്− ഗ്രാമീണ കണക്റ്റിവിറ്റി വരെ – ദൃശ്യവും, സ്വാധീനം ചെലുത്തുന്നതും നിലനിൽക്കുന്നുണ്ട്’- കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തെക്കുറിച്ച് ധനമന്ത്രി പറഞ്ഞു.

ഇത് വെറും ഉപകരണങ്ങളെയും പ്ലാറ്റ്‌ഫോമുകളെയും കുറിച്ചല്ലെന്നും, മറിച്ച് സുഗമമായ ഭരണം, പൗര ശാക്തീകരണം, സാങ്കേതികവിദ്യയിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കൽ എന്നിവയെക്കുറിച്ചാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

X
Top