ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ: നാലാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചു

ഓക്ക്‌ലന്റ്: ഇന്ത്യയും ന്യസിലന്‍ഡും സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചു. കരാര്‍ അന്തിമമാക്കുകയാണ് ലക്ഷ്യം .മൂന്ന് പ്രധാന മേഖലകളിലാണ് നിലവിലെ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ചരക്ക്, സേവന വ്യാപാരം, ഉത്ഭവ നിയമങ്ങള്‍. ഇരു രാജ്യങ്ങളിലും നിര്‍മ്മിച്ച ചരക്കുകള്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകൂ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഈ ആഴ്ച ന്യൂസിലന്‍ഡ് മന്ത്രി ടോഡ് മക്ലേയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള പുരോഗതി ഇവര്‍ അവലോകനം ചെയ്യും.

നിര്‍ദ്ദിഷ്ട സന്ദര്‍ശനം കരാറിനെ അന്തിമമാക്കാനാണെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യ-ന്യൂസിലന്റ് വ്യാപാരം നിലവില്‍ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം വര്‍ദ്ധനവാണിത്. പുതിയ കരാര്‍ വ്യാപാരം കൂടുതല്‍ ഉയര്‍ത്തും. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, മരുന്നുകള്‍, ശുദ്ധീകരിച്ച പെട്രോള്‍, ട്രാക്ടറുകള്‍, ജലസേചന ഉപകരണങ്ങള്‍ , ഓട്ടോമൊബൈലുകള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ചെമ്മീന്‍, വജ്രങ്ങള്‍, ബസുമതി അരി എന്നിവയാണ് ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് കയറ്റി അയക്കുന്നത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍, ആപ്പിള്‍, കിവിഫ്രൂട്ട്, മാംസ ഉല്‍പ്പന്നങ്ങള്‍, പാല്‍ ആല്‍ബുമിന്‍, ലാക്ടോസ് സിറപ്പ് കോക്കിംഗ് കല്‍ക്കരി, തടിക്കഷണങ്ങള്‍, തടിക്കഷണങ്ങള്‍, കമ്പിളി, സ്‌ക്രാപ്പ് ലോഹങ്ങള്‍ എന്നിവ ന്യൂസിലന്റ് ഇന്ത്യയ്ക്ക് വില്‍ക്കുന്നു.

X
Top