ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആദ്യപാദ ജിഡിപി വളര്‍ച്ച 7.8 ശതമാനം

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളര്‍ന്നു. 2023 ഓഗസ്റ്റ് 31 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മൂലധന ചെലവുകളും ശക്തമായ ഉപഭോഗവും സേവന മേഖല വികാസവുമാണ് തുണയായത്.

സേവന ആവശ്യകതയിലും നിക്ഷേപ പ്രവര്‍ത്തനങ്ങളിലമുണ്ടായ തുടര്‍ച്ചയായ പുരോഗതിയും കുറഞ്ഞ ചരക്ക് വിലയും സഹായിച്ചു. അതേസമയം കാലാനുസൃതമല്ലാത്ത മഴ, ധനപരമായ കാര്‍ക്കശ്യ, ദുര്‍ബലമായ ആഗോള ഡിമാന്റ് എന്നിവ സമ്മര്‍ദ്ദം സൃഷ്ടിച്ചു.സേവന മേഖലയിലെ പുരോഗതിയാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

”വിമാന, റെയില്‍ യാത്രയില്‍ പുരോഗതി പ്രകടമായത് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. ”ബാര്‍ക്ലേയ്‌സിലെ ഇഎം ഏഷ്യ മേധാവി രാഹുല്‍ ബജോറിയ പറഞ്ഞു. 7.8 ശതമാനത്തില്‍ ജിഡിപി വളര്‍ച്ച ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമാനത്തിന് താഴെയാണ്. 8 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്.

അതേസമയം ഇക്കണോമിക് ടൈംസ് സര്‍വേ 7.8 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നു. ബാര്‍ക്ലേയ്‌സും സമാന വളര്‍ച്ചയാണ് കണക്കുകൂട്ടിയിരുന്നത്.2023 മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനവും മൊത്തം 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനവുമായിരുന്നു ജിഡിപി വളര്‍ച്ച.

X
Top