പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

പിളര്‍ത്തല്‍ ശ്രമത്തില്‍ വീഴാതെ എച്ച്എസ്ബിസി

ലണ്ടൻ: രാജ്യാന്തര ബാങ്കായ എച്ച്എസ്ബിസിയെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ബാങ്കിന്‍റെ പ്രധാന ഓഹരിയുടമയും ചൈനീസ് വ്യവസായിയുമായ പിംഗ് ആനാണു ബാങ്കിനെ പിളർത്താൻ ശ്രമിച്ചത്.

എന്നാൽ, വെള്ളിയാഴ്ച ചേർന്ന ഓഹരിയുടമകളുടെ യോഗത്തിൽ പിളർപ്പ് നീക്കത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ ഒരു വർഷമായി പിംഗ് തുടരുന്ന ശ്രമങ്ങൾ പരാജയമടഞ്ഞു.

ലണ്ടനിലാണു ബാങ്കിന്‍റെ ആസ്ഥാനമെങ്കിലും കമ്പനിയുടെ ലാഭം കൂടുതലും വരുന്നത് ഏഷ്യയിൽനിന്നാണ്. ബാങ്കിനെ പിളർത്തി ഏഷ്യയിലെ ബിസിനസ് പിടിക്കാനായിരുന്ന പിംഗിന്‍റെ നീക്കം.

എച്ച്എസ്ബിസിയുടെ എട്ടു ശതമാനം ഓഹരികളാണു പിംഗ് ആനിന്‍റെ കൈവശമുള്ളത്.
ബാങ്കിന്‍റെ പ്രവർത്തനഘടന പുനഃപരിശോധിക്കേണ്ട സമയമായെന്ന് എച്ച്എസ്ബിസി ചെയർമാൻ മാർക്ക് ടക്കർ പറഞ്ഞു.

X
Top