8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇലക്ട്രോണിക് നിര്‍മ്മാണ പദ്ധതി ജൂലൈയ്ക്ക് ശേഷവും നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീമിനുള്ള (ഇസിഎംഎസ്) അപേക്ഷ ജൂലൈയ്ക്ക് ശേഷവും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സ്‌ക്കീമിന് ലഭ്യമായ മികച്ച സ്വീകാര്യത കണക്കിലെടുത്താണിത്.

ആദ്യ 20 ദിനങ്ങളില്‍ സ്‌ക്കീമിന് 70 അപേക്ഷകള്‍ ലഭിച്ചിരുന്നു. ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ അപേക്ഷിച്ചവരില്‍ പെടും.

23,000 കോടി രൂപയുടെ പദ്ധതി മെയ് 1നാണ് ആരംഭിച്ചത്.

ഇലക്ട്രോണിക്‌സ് ഘടക നിര്‍മ്മാണ ആവാസവ്യവസ്ഥയില്‍ വലിയ നിക്ഷേപങ്ങള്‍ (ആഗോള/ആഭ്യന്തര) ആകര്‍ഷിക്കുക, ശേഷിയും കഴിവുകളും വികസിപ്പിച്ചുകൊണ്ട് ആഭ്യന്തര മൂല്യവര്‍ദ്ധന (DVA) വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ കമ്പനികളെ ആഗോള മൂല്യ ശൃംഖലകളുമായി (GVC-IÄ) സംയോജിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ഇതുവഴി 59350 കോടി രൂപയുടെ നിക്ഷേപം,91600 പേര്‍ക്ക് തൊഴില്‍, 4.56,500 കോടി രൂപയുടെ ഉത്പാദനം എന്നിവ കേന്ദ്രസര്‍ക്കാര്‍ വിഭാവന ചെയ്യുന്നു.

X
Top