ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികളില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മേഖലയിലേക്ക് കൂടുതല്‍ മൂലധനം കൊണ്ടുവരികയും രാജ്യത്തുടനീളം ഇന്‍ഷുറന്‍സ് പരിരക്ഷ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. നിലവില്‍, വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 74% വരെയാണ് ഉടമസ്ഥാവകാശം.പുതിയ വിജ്ഞാപനപ്രകാരം ഈ പരിധി 100% വരെയാകും.

നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അനുവദിക്കുക. അതായത് വിദേശ കമ്പനികള്‍ക്ക് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി നേടേണ്ടിവരില്ല. അതേസമയം അപേക്ഷകള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യുടെ പരിശോധനയ്ക്ക് വിധേയമാകും. നിയമങ്ങളും വ്യവസ്ഥകളും ലളിതമാക്കാനും പദ്ധതിയുണ്ട്.

ഇന്ത്യയില്‍ നിന്ന് ശേഖരിക്കുന്ന പ്രീമിയങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നു. ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ എന്ന പേരില്‍ ഒരു പ്രത്യേക ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. കോമ്പോസിറ്റ് ലൈസന്‍സുകള്‍, വിദേശ പൗരന്മാരെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ പ്രധാന മാനേജീരിയല്‍ ഉദ്യോഗസ്ഥരായി നിയമിക്കല്‍ എന്നീ ഭേദഗതികളും ബില്ലിന്റെ ഭാഗമാകും.

കേന്ദ്ര ബജറ്റിലാണ് നിര്‍ദ്ദേശം ആദ്യം പ്രഖ്യാപിക്കപ്പെട്ടത്.ഇന്‍ഷുറന്‍സ് മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണിത്. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖല അടുത്ത അഞ്ച്് വര്‍ഷത്തില്‍ 7.8 ശതമാനം കോമ്പസിറ്റ് വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top