ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പവന് ഹാന്‌സിന്റെ വില്പ്പന സര്ക്കാര് റദ്ദാക്കി

ന്യൂഡല്‍ഹി: പവന്‍ ഹാന്‍സിന്റെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചു. ലേലത്തില്‍ വിജയിച്ചിരുന്ന കണ്‍സോര്‍ഷ്യം അയോഗ്യരായതിനെ തുടര്‍ന്നാണിത്. നിയമപരമായ കേസുകള്‍ പരിഗണിച്ചാണ് കണ്‍സോര്‍ഷ്യത്തെ അയോഗ്യരാക്കിയത്.

സര്‍ക്കാരിന്റെയും ഒഎന്‍ജിസിയുടെയും സംയുക്ത സംരംഭമാണ് പവന്‍ ഹാന്‍സ്. ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് സ്റ്റാര്‍ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഇവര്‍ക്ക് ഹെലികോപ്റ്റര്‍ സേവന ദാതാവായ പവന്‍ഹാന്‍സിനെ 211.14 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമായ അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട് എസ്പിസിയ്ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് വില്‍പന നിര്‍ത്തിവയ്ക്കാന്‍ മെയ് മാസത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

X
Top