
കൊച്ചി: ജിയോപൊളിറ്റിക്കൽ, സാമ്പത്തിക അനിശ്ചിതത്വം കൂടിയതോടെ 2025-ൽ ആഗോള സ്വർണ്ണാവശ്യം 5,002 ടണ്ണെന്ന ചരിത്ര റെക്കോർഡിലെത്തി. വേൾഡ് ഗോൾഡ് കൗൺസിലിൻറെ റിപ്പോർട്ട് പ്രകാരം നിക്ഷേപാവശ്യം 2,175 ടണ്ണായി ഉയർന്നു.
ഗോൾഡ് ഇടിഎഫ് കളിലേക്കുള്ള വൻ പ്രവാഹവും സ്വർണ്ണ ബാറുകളും നാണയങ്ങളും വാങ്ങുന്നതിലെ വർധനയും ഇതിന് പിന്തുണയായി. ചൈനയും ഇന്ത്യയും ചേർന്നാണ് ഈ റീട്ടെയിൽ നിക്ഷേപ ആവശ്യമേറിയതിൽ പകുതിയിലധികം സംഭാവന ചെയ്തത്.
സെൻട്രൽ ബാങ്കുകൾ 863 ടൺ സ്വർണ്ണം കൂടി വാങ്ങി, ഔദ്യോഗിക മേഖലയിലെ ശക്തമായ പിന്തുണ തുടർന്നു. സ്വർണ്ണാഭരണ ആവശ്യം വാല്യത്തിൽ 18% കുറഞ്ഞുവെങ്കിലും മൂല്യത്തിൽ 18% വർധിച്ച് 172 ബില്യൺ യുഎസ് ഡോളറായി.
ഖനന ഉൽപാദനം 3,672 ടണ്ണായതോടെ മൊത്തം വിതരണവും റെക്കോർഡിലെത്തി; റെസൈക്ലിങ്ഗിൽ നേരിയ വർധന മാത്രമുണ്ടായി.






