ടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്കഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽകേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വര്‍ദ്ധിച്ചുഇന്ത്യ പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നു

ആഗോള വിമാനക്കമ്പനികളുടെ നഷ്ടം 6.9 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോർട്ട്

ന്യൂയോർക്: 2022 അവസാനിക്കുമ്പോള്‍ ആഗോളതലത്തില്‍ വിമാനക്കമ്പനികളുടെ നഷ്ടം 6.9 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് ഐഎടിഎ (International Air Transport Association). വിമാനക്കമ്പനികളുടെ ബാധ്യതാ അനുമാനം ഈ വര്‍ഷം രണ്ടാം തവണയാണ് ഐഎടിഎ പുതുക്കുന്നത്.

മേഖല 9.7 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലായിരിക്കും 2022 അവസാനിപ്പിക്കുക എന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതും വിമാനക്കമ്പനികളുടെ നഷ്ടം കുറയ്ക്കും.

വടക്കേ അമേരിക്കയിലെ എയര്‍ലൈനുകള്‍ മാത്രമാവും ഈ വര്‍ഷം ലാഭത്തിലെത്തുക. അതേ സമയം 2023ല്‍ ആഗോള എയര്‍ലൈന്‍ ഇന്‍ഡസ്ട്രി ലാഭത്തിലേക്ക് തിരികെ വരുമെന്നും ഐഎടിഎ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം വിമാനക്കമ്പനികള്‍ 4.7 ബില്യണ്‍ ഡോളറിന്റെ നേരിയ അറ്റാദായം നേടുമെന്നാണ് പ്രതീക്ഷ. പക്ഷെ ആഫ്രിക്ക, ഏഷ്യ/പസഫിക്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കമ്പനികള്‍ നഷ്ടത്തില്‍ തന്നെ തുടരും. യൂറോപ്, മിഡില്‍ ഈസ്റ്റ് മേഖലകള്‍ ആവും 2023ല്‍ ലാഭത്തിലേക്ക് എത്തുക.

കഴിഞ്ഞ വര്‍ഷം 42 ബില്യണ്‍ ഡോളറിന്റെയും 2020ല്‍ 137.7 ബില്യണ്‍ ഡോളറിന്റെയും നഷ്ടത്തിലാണ് വിമാനക്കമ്പനികള്‍ പ്രവര്‍ത്തിച്ചത്. ഈ വര്‍ഷം കമ്പനികളുടെ ആകെ വരുമാനം 727 ബില്യണ്‍ ഡോളറായും 2023ല്‍ 779 ബില്യണ്‍ ഡോളറായും ഉയരുമെന്നാണ് വിലയിരുത്തല്‍.

മുന്‍വര്‍ഷം 506 ബില്യണ്‍ ഡോളറായിരുന്നു കമ്പനികളുടെ വരുമാനം. 300 എയര്‍ലൈന്‍ കമ്പനികളാണ് ഐഎടിഎയിലുള്ളത്.

X
Top