നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഫ്യൂച്ചർ റീട്ടെയിൽ പാപ്പരത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഫ്യൂച്ചർ റീട്ടെയിലിനെതിരായ (എഫ്ആർഎൽ) പാപ്പരത്ത നടപടിക്കെതിരെയുള്ള ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ നൽകിയ ഇടപെടൽ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. ഫ്യൂച്ചർ റീട്ടെയിലിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച പാപ്പരത്ത ഹർജിയിലാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇടപെടൽ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കുന്നതാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 1,441 കോടി രൂപയുടെ കടം തിരിച്ചുപിടിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിലിൽ എൻസിഎൽടിയെ സമീപിച്ചിരുന്നു. ഏകദേശം 17,000 കോടി രൂപയോളം എഫ്ആർഎൽ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുണ്ട്. കടബാധ്യത തുടരുകയാണെങ്കിൽ ഈ കണക്ക് 25,000 കോടി രൂപയായി ഉയരുമെന്ന് സ്ഥാപനത്തിന്റെ കടക്കാരിൽ ചിലർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

X
Top