എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഫ്യൂച്ചർ റീട്ടെയിൽ പാപ്പരത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഫ്യൂച്ചർ റീട്ടെയിലിനെതിരായ (എഫ്ആർഎൽ) പാപ്പരത്ത നടപടിക്കെതിരെയുള്ള ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ നൽകിയ ഇടപെടൽ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. ഫ്യൂച്ചർ റീട്ടെയിലിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച പാപ്പരത്ത ഹർജിയിലാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇടപെടൽ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കുന്നതാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 1,441 കോടി രൂപയുടെ കടം തിരിച്ചുപിടിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിലിൽ എൻസിഎൽടിയെ സമീപിച്ചിരുന്നു. ഏകദേശം 17,000 കോടി രൂപയോളം എഫ്ആർഎൽ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുണ്ട്. കടബാധ്യത തുടരുകയാണെങ്കിൽ ഈ കണക്ക് 25,000 കോടി രൂപയായി ഉയരുമെന്ന് സ്ഥാപനത്തിന്റെ കടക്കാരിൽ ചിലർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

X
Top