റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഫ്യൂച്ചർ റീട്ടെയിൽ പാപ്പരത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഫ്യൂച്ചർ റീട്ടെയിലിനെതിരായ (എഫ്ആർഎൽ) പാപ്പരത്ത നടപടിക്കെതിരെയുള്ള ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ നൽകിയ ഇടപെടൽ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. ഫ്യൂച്ചർ റീട്ടെയിലിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച പാപ്പരത്ത ഹർജിയിലാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇടപെടൽ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കുന്നതാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 1,441 കോടി രൂപയുടെ കടം തിരിച്ചുപിടിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിലിൽ എൻസിഎൽടിയെ സമീപിച്ചിരുന്നു. ഏകദേശം 17,000 കോടി രൂപയോളം എഫ്ആർഎൽ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുണ്ട്. കടബാധ്യത തുടരുകയാണെങ്കിൽ ഈ കണക്ക് 25,000 കോടി രൂപയായി ഉയരുമെന്ന് സ്ഥാപനത്തിന്റെ കടക്കാരിൽ ചിലർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

X
Top