ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ ഓഹരിവിപണിയില്‍ ദൃശ്യമായത് മെയ് 20 ന് ശേഷമുള്ള ശക്തമായ എഫ്‌ഐഐ വില്‍പന

മുംബൈ:  വിദേശ നിക്ഷേപകര്‍ (എഫ്പിഐ/എഫ്‌ഐഐ) ചൊവ്വാഴ്ച 6517 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. മെയ് 20 ന് ശേഷം കണ്ട വലിയ എഫ്‌ഐഐ വില്‍പനയാണിത്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 7060 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇതിന് മുന്‍പ് ഓഗസ്റ്റ് 8 നാണ് ഡിഐഐ ഇത്രയും നിക്ഷേപമിറക്കിയത്. എഫ്‌ഐഐ ചൊവ്വാഴ്ച 44147 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 50663 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

ഡിഐഐ 22,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14940 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ എഫ്‌ഐഐ 1.97 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഓഫ്്‌ലോഡ് ചെയ്തത്. അതേസമയം ഡിഐഐ 4.84 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 849.37 പോയിന്റ് അഥവാ 1.04 ശതമാനവും 255.70 പോയിന്റ് അഥവാ 1.02 ശതമാനവും ഇടിഞ്ഞ് യഥാക്രമം 80786.54 ലെവലിലും 24712.05 ലെവലിലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top