ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി ഏണസ്റ്റ് & യംഗ് ഇന്ത്യ

ന്യഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കയാണ് ഏണസ്റ്റ് & യംഗ് ഇന്ത്യ. നേരത്തെ 6.5 ശതമാനമായിരുന്നു അനുമാനം. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

കൂടാതെ ആര്‍ബിഐയുടെ പണനയ ലഘൂകരണവും ശക്തമായ ആഭ്യന്തര ഡിമാന്റും. ജിഎസ്ടി പരിഷ്‌ക്കാരം കുടുബങ്ങളുടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും അത് ഉപഭോക്തൃ ചെലവ് ഉയര്‍ത്തുകയും ചെയ്യും. ഏണസ്റ്റ് & യംഗ് ഇന്ത്യ പറഞ്ഞു. ആവശ്യകത വര്‍ദ്ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കും. വ്യാപാരം വൈവിധ്യവത്ക്കരിക്കുത് വഴി അമേരിക്കന്‍, ചൈനീസ് ആശ്രയത്വം കുറയ്ക്കാനുമാകും.

വളങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം എിവയുടെ ഇന്‍പുട്ട് ചെലവുകള്‍ പുതുക്കിയ നികുതിഘടന പ്രകാരം കുറയുമെന്നും ഇത് ഉത്പാദനത്തിനും നിക്ഷേപത്തിനും പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വ്യാപാര തടസ്സങ്ങള്‍, താരിഫ് അനിശ്ചിതത്വങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും, രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം ശക്തമായി തുടരുന്നു. 2030 ഓടെ അമേരിക്കയുമായി 500 ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് നിയമനിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 20 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്്.

നികുതി പരിഷ്‌കരണം, ധനനയ പിന്തുണ, തന്ത്രപരമായ വ്യാപാര വിപുലീകരണം എന്നിവയുടെ പ്രയോജനം വരും വര്‍ഷങ്ങളില്‍ ലഭ്യമാകും.സ്ഥിരതയുള്ള, ഉയര്‍ന്ന വളര്‍ച്ചയാണ് ഇതുവഴി സാധ്യമാകുക.

X
Top