നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇപിഎഎഫ് ഇടക്കാല പിന്‍വലിക്കലുകള്‍ 55 മടങ്ങ് വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള ഇടക്കാല പിന്‍വലിക്കല്‍ കഴിഞ്ഞ ദശകത്തില്‍ 55 മടങ്ങ് വര്‍ദ്ധിച്ചു. 2016-17 സാമ്പത്തികവര്‍ഷത്തിലെ 5 ലക്ഷം അപേക്ഷകളുണ്ടായിരുന്ന സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 2.95 കോടിയാണ്. 55 മടങ്ങ് വര്‍ദ്ധനവ്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്, ശമ്പളക്കാരായ തൊഴിലാളികളും അവരുടെ തൊഴിലുടമകളും എല്ലാ മാസവും ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. വിരമിച്ചതിന് ശേഷം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനാണ് ഇത്. അതേസമയം കുറേവര്‍ഷങ്ങളായി പിന്‍വലിക്കല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്.. വിവാഹച്ചെലവുകള്‍, വീട് വാങ്ങുകയോ പണിയുകയോ ചെയ്യുക, മെഡിക്കല്‍ അത്യാഹിതങ്ങള്‍, അല്ലെങ്കില്‍ തൊഴിലില്ലായ്മ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കാം.

ഒരുകാലത്ത് അടിയന്തര ഓപ്ഷന്‍ ആയിരുന്നത് ഇപ്പോള്‍  ഒരു സാധാരണ സാമ്പത്തിക സഹായ സംവിധാനമായി മാറി.ബുദ്ധിമുട്ടുള്ള സമയങ്ങളില്‍  ഇപിഎഫ് പണം ലഭ്യമാകുന്നത് വഴിയാണിത്.  പിന്‍വലിക്കല്‍ വ്യവസ്ഥകള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപേക്ഷകള്‍ വര്‍ദ്ധിപ്പിച്ചതായി മുന്‍ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ സമീരേന്ദ്ര ചാറ്റര്‍ജി പറഞ്ഞു.

അതേസമയം ദീര്‍ഘകാല വിരമിക്കല്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇത് ഉയര്‍ത്തുന്നു. നേരത്തെ ഉപയോഗിക്കുന്നത് കാരണം വിരമിക്കല്‍ സമ്പാദ്യം കുറയുന്നു. ഇത് വാര്‍ദ്ധക്യകാല സാമ്പത്തിക സ്വാശ്രയത്വത്തെ ബാധിച്ചേയ്ക്കാം. ഒരു വിരമിക്കല്‍ ഉപകരണമായി രൂപകല്‍പ്പന ചെയ്ത ഇപിഎഫ് ഇപ്പോള്‍ ദൈനംദിന സാമ്പത്തിക വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി മാറിയിരിക്കുന്നു.

X
Top