എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സഹകരണമേഖലയിൽ എട്ടിന മാർഗരേഖ; 10 ലക്ഷത്തിനുമേലുള്ള വായ്പയ്ക്ക് പദ്ധതി റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ 10 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകണമെങ്കിൽ, വായ്പത്തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ടുകൂടി നൽകണമെന്ന് ശുപാർശ. കരുവന്നൂർ സഹകരണബാങ്കിലുണ്ടായ തട്ടിപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ടിലാണ് ഈ നിർദേശം.

നിർമാണങ്ങൾക്കാണെങ്കിൽ കെട്ടിടത്തിന്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ നൽകണം. ഈ അപേക്ഷകൾ പ്രൊഫഷണൽ ഡയറക്ടർമാർ, ബാങ്ക് സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിക്കണം. തുടർന്ന് വായ്പ ശുപാർശചെയ്യണം. ഇക്കാര്യം വ്യക്തമാക്കി സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം.

നിർമാണവായ്പകളിൽ പ്ലാൻപ്രകാരം ഒരോഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് വായ്പത്തുക തവണകളായി അനുവദിക്കാമെന്ന നിർദേശം സർക്കുലറിൽ ഉൾപ്പെടുത്തണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന്റെകാരണം മറ്റു സംഘങ്ങളിലും ആവർത്തിക്കാനിടയുള്ളതാണെന്നും സമിതി മുന്നറിയിപ്പു നൽകി. ഇതുതടയാൻ എട്ടുനിർദേശങ്ങൾ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സഹകരണസംഘം അഡീഷൽ രജിസ്ട്രാർ ഉൾപ്പെടുന്നതാണ് സമിതി.

ജീവനക്കാരെ ഓരേ ചുമതലകളിൽ രണ്ടുവർഷത്തിലധികം ഇരുത്തരുതെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാർ സർക്കുലറും ഇറക്കി.

മറ്റു പ്രധാന നിർദേശങ്ങൾ

എല്ലാ വായ്പാ സഹകരണസംഘങ്ങളിലും പ്രൊഫഷണൽ ഡയറക്ടർമാരെ ഉൾപ്പെടുത്തണം.
കരുവന്നൂർ ബാങ്കിൽ വസ്തുവിന്റെ മൂല്യനിർണയത്തിൽ ക്രമക്കേടുണ്ടായി. ഈട് വസ്തുവിന്റെ വിപണി മൂല്യം പെരുപ്പിച്ച് കാണിച്ചാണ് വൻതുകയുടെ വായ്പ തരംപ്പെടുത്തിയത്. സമാന രീതി മറ്റ് സംഘങ്ങളിലും സാധ്യമാണ്. അതിനാൽ, ഈട് മൂല്യനിർണയത്തിന് പ്രത്യേകസംവിധാനം ഉണ്ടാക്കണം.

പത്തുലക്ഷത്തിൽ കൂടുതൽ വായ്പ നൽകുമ്പോൾ ഈട് വസ്തുക്കളുടെ മൂല്യനിർണയം നടത്തുന്നതിന് വാണിജ്യ ബാങ്കുകളുടെ മാതൃക സ്വീകരിക്കണം. മുൻപരിചയവും യോഗ്യതയുമുള്ള വാല്യൂവർമാരുടെ പാനൽ സഹകരണസംഘം രജിസ്ട്രാർ തയ്യാറാക്കണം.

എം.ഡി.എസ്. എന്ന പേരിലുള്ള ചിട്ടി ഇടപാടുകൾ സംഘങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തുന്നതിൽ കൂടുതൽ വ്യക്തതവേണം. എം.ഡി.എസ്. ഏകീകൃത രീതിയിലല്ല സംഘങ്ങൾ നടത്തുന്നത്. ഇതിന് പൊതുനിബന്ധനയില്ല. കണക്കെഴുത്ത് രീതി ഏകീകൃതമാക്കണം.

X
Top