തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധന, മാര്‍ച്ചിനെ അപേക്ഷിച്ച് കുറഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം 22 ശതമാനം ഉയര്‍ന്നു. മെയ് 19 ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം ഏപ്രിലില്‍ 128.88 ലക്ഷമാണ്. 2023 മാര്‍ച്ചിലെ 128.93 ലക്ഷം യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവ്.

വിമാന ഗതാഗതം കോവിഡിന് മുമ്പുള്ള നിലയെ മറികടന്നിട്ടുണ്ട്. 2019 ഏപ്രിലില്‍ 109.95 ലക്ഷം പേര്‍ മാത്രമാണ് വിമാന യാത്ര ചെയ്തത്. ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ വിപണി വിഹിതം ഏപ്രിലില്‍ 70 ബേസിസ് പോയിന്റാണ്.

മാര്‍ച്ചില്‍ 90 ബേസിസ് പോയിന്റും ഫെബ്രുവരിയില്‍ 130 ബേസിസ് പോയിന്റും നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്. ചെലവ് കുറഞ്ഞ കാരിയറായ ഇന്‍ഡിഗോ 74.06 ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. 8.7 ശതമാനം വിപണി വിഹിതവുമായി വിസ്ത്താര രണ്ടാംസ്ഥാനത്തെത്തി.

യാത്രക്കാരുടെ എണ്ണം 11.23 ലക്ഷം. എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 20 ബേസിസ് പോയിന്റ് കുറഞ്ഞ് 8.6 ശതമാനം. എങ്കിലും 11.13 ലക്ഷം യാത്രക്കാരെ വഹിക്കാന്‍ ടാറ്റ ഗ്രൂപ്പ് എയര്‍ലൈനിനായി.

ജനുവരിയില്‍ 9.2 ശതമാനമായിരുന്നു എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം.ടാറ്റയുടെ തന്നെ എയര്‍ഏഷ്യ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്താണ്.

7.6 ശതമാനമാണ് വിപണി വിഹിതം. വഹിച്ച യാത്രക്കാരുടെ എണ്ണം 9.81 ലക്ഷം. സ്‌പൈസ് ജെറ്റ് ആറാം സ്ഥാനത്ത്. വിപണി വിഹിതം 60 ബേസിസ് പോയിന്റ് താഴ്ന്ന് 5.8 ശതമാനം.

വഹിച്ചത് 7.41 ലക്ഷം യാത്രക്കാരെ. നിലത്തിറക്കിയ ഗോ ഫസ്റ്റ് 6.4 ശതമാനം വിഹണി വിഹിതം നേടി. സ്‌പൈസ് ജെറ്റ്, വിസ്താര, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നിവയുടെ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപന്‍സി റേറ്റ് യഥാക്രമം 92.2 ശതമാനം, 92.1 ശതമാനം, 87.4 ശതമാനം, 87.9 ശതമാനം, 89.4 ശതമാനം എന്നിങ്ങനെയാണ്.

ഗോഫസ്റ്റ് ലോഡ് ഫാക്ടര്‍ 91.2 ശതമാനം. ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാശ എയറിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ മാര്‍ച്ചിലെ 73.6 ശതമാനത്തില്‍ ഏപ്രിലില്‍ 84.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എയര്‍ലൈന്‍ 5.13 ലക്ഷം യാത്രക്കാരെ വഹിച്ചപ്പോള്‍ വിപണി വിഹിതം 4 ശതമാനമായി.

10000 യാത്രക്കാര്‍ക്ക് 0.28 ശതമാനം തോതില്‍ 360 പരാതികളാണ് കഴിഞ്ഞമാസം ലഭിച്ചത്. ആകാശ എയറിന്റേതാണ് മികച്ച ഓണ്‍-ടൈം പെര്‍ഫോര്‍മന്‍സ്. എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,വിസ്താര എന്നിവ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.

X
Top