ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനമുയര്‍ന്ന് 15.67 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: മൊത്ത പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 12.98 ലക്ഷം കോടി രൂപയാണ്.

മുഴുവന്‍ ബജറ്റ് ലക്ഷ്യത്തിന്റെ 79 ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.4 ശതമാനം കൂടുതലാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം.് 61.58 ശതമാനം അധികം റീഫണ്ടുകള്‍ നടത്താനുമായി.

2.69 ലക്ഷംകോടി രൂപയുടെ റീഫണ്ടുകളാണ് ഫെബ്രുവരി 10 വരെ ഇഷ്യു ചെയ്തത്. കോര്‍പ്പറേഷന്‍ നികുതി (സിഐടി)19.33 ശതമാനവും വ്യക്തിഗത ആദായനികുതി (പിഐടി)29.63 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. റീഫണ്ടുകള്‍ കിഴിച്ചുള്ള അറ്റ സിഐടി 15.84 ശതമാനവും അറ്റ പിഐടി 21.93 ശതമാനവും എസ്ടിടി (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് ) ഉള്‍പ്പടെയുള്ള അറ്റ പിഐടി 21.23 ശതമാനവുമാണ്.

X
Top