ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17 ശതമാനം വര്‍ധന, പ്രതീക്ഷിച്ചതിലും 0.7 ശതമാനം അധികം

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അറ്റപ്രത്യക്ഷ നികുതി വരുമാനം 17.6 ശതമാനം വര്‍ധിച്ച് 16.61 ലക്ഷം കോടി രൂപയായി. ലക്ഷ്യത്തെക്കാള്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഇതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തത്തില്‍, റീഫണ്ട് തുക കൂടി ചേര്‍ത്ത്‌ ,2022-23 ലെ നേരിട്ടുള്ള നികുതി പിരിവ് 19.68 ലക്ഷം കോടി രൂപയാണ്.

2021-22 ല്‍ നിന്ന് 20.3 ശതമാനം വര്‍ധന. ഇതില്‍ മൊത്ത കോര്‍പ്പറേറ്റ് നികുതി 16.9 ശതമാനം വര്‍ധിച്ച് 10.04 ലക്ഷം കോടി രൂപയും വ്യക്തിഗത മൊത്ത ആദായനികുതി 24.2 ശതമാനം വര്‍ധിച്ച് 9.61 ലക്ഷം കോടി രൂപയുമാണ്. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 3.07 ലക്ഷം കോടി രൂപയുടെ റീഫണ്ടുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ റീഫണ്ടുകളേക്കാള്‍ 37.42 ശതമാനം വര്‍ധനവ്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 10.5 ശതമാനത്തിന്റെ ഉണര്‍വ് കണക്കുകൂട്ടപ്പെടുന്നു. അതായത് 9.23 ലക്ഷം കോടി കോര്‍പറേറ്റ് നികുതിയും 9.1 ലക്ഷം കോടി വ്യക്തിഗത നികുതിയും.

ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം 18.24 ലക്ഷം കോടിരൂപയാകും.

X
Top