ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പ്രതിരോധ ഉത്പാദനം ആദ്യമായി 1 ട്രില്യണ്‍ ഭേദിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 12 ശതമാനത്തിലധികം ഉയര്‍ന്ന് 1.07 ട്രില്യണ്‍ രൂപയുടേതായി. ആദ്യമായാണ് പ്രതിരോധ ഉത്പാദനം 1 ട്രില്യണ്‍ രൂപ കടക്കുന്നത്. ചില സ്വകാര്യ പ്രതിരോധ കമ്പനികളില്‍ നിന്നുള്ള ഡാറ്റ കൂടി വരുന്നതോടെ മൂല്യം ഇനിയും ഉയരും.

പ്രതിരോധ-വ്യവസായ ലൈസന്‍സുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.കയറ്റുമതിയും കൂടി. നിലവില്‍ 160 ബില്യണ്‍ രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം അധികം. ഡോര്‍ണിയര്‍ -228 വിമാനങ്ങള്‍, പീരങ്കി തോക്കുകള്‍, റഷ്യയുമായുള്ള സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍, റോക്കറ്റുകള്‍, ലോഞ്ചറുകള്‍, വെടിക്കോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ, കുറയ്ക്കുകയാണ്.

നിലവില്‍ സൈനികോപകരണങ്ങളുടെ പകുതി റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തോടെ സ്പെയറുകള്‍ വരുന്നത് നിന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വൈകിപ്പിക്കാനും യുദ്ധം കാരണമായി.

കഴിഞ്ഞ ദശകത്തില്‍ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ഇന്ത്യയായിരുന്നു.

X
Top