ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രതിരോധ ഉത്പാദനം ആദ്യമായി 1 ട്രില്യണ്‍ ഭേദിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 12 ശതമാനത്തിലധികം ഉയര്‍ന്ന് 1.07 ട്രില്യണ്‍ രൂപയുടേതായി. ആദ്യമായാണ് പ്രതിരോധ ഉത്പാദനം 1 ട്രില്യണ്‍ രൂപ കടക്കുന്നത്. ചില സ്വകാര്യ പ്രതിരോധ കമ്പനികളില്‍ നിന്നുള്ള ഡാറ്റ കൂടി വരുന്നതോടെ മൂല്യം ഇനിയും ഉയരും.

പ്രതിരോധ-വ്യവസായ ലൈസന്‍സുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.കയറ്റുമതിയും കൂടി. നിലവില്‍ 160 ബില്യണ്‍ രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം അധികം. ഡോര്‍ണിയര്‍ -228 വിമാനങ്ങള്‍, പീരങ്കി തോക്കുകള്‍, റഷ്യയുമായുള്ള സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍, റോക്കറ്റുകള്‍, ലോഞ്ചറുകള്‍, വെടിക്കോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ, കുറയ്ക്കുകയാണ്.

നിലവില്‍ സൈനികോപകരണങ്ങളുടെ പകുതി റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തോടെ സ്പെയറുകള്‍ വരുന്നത് നിന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വൈകിപ്പിക്കാനും യുദ്ധം കാരണമായി.

കഴിഞ്ഞ ദശകത്തില്‍ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ഇന്ത്യയായിരുന്നു.

X
Top