നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

കടം-ജിഡിപി അനുപാതം കുറയുന്നു, പലിശ അടവ് വര്‍ദ്ധിക്കുന്നു: സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കടം- മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) അനുപാതം 2021-2024 കാലയളവില്‍ കുറഞ്ഞു. അതേസമയം സമാന കാലയളവില്‍ പലിശ അടവുകള്‍ വര്‍ദ്ധിച്ചു, പുതിയ സിഎജി റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രം 2023-24 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയ പലിശ, വരുമാനത്തിന്റെ 35.72 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് 35.35 ശതമാനവും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 33.99 ശതമാനവുമായിരുന്നു. കോവിഡ് കാലത്ത് 38.66 ശതമാനമായിരുന്നു നല്‍കിയ പലിശയും വരുമാനവും തമ്മിലുള്ള അനുപാതം.

സര്‍ക്കാറിന്റെ സാമ്പത്തികാരോഗ്യത്തെ വെളിപെടുത്തുന്ന പ്രധാന സൂചകമാണ് പലിശ പെയ്മന്റ് -ടു- റവന്യൂ റേഷ്യോ.

അതേസമയം കേന്ദ്രത്തിന്റെ കടം ജിഡിപിയുടെ 57 ശതമാനമായി കുറഞ്ഞു. 2020-21 വര്‍ഷത്തില്‍ 63.38 ശതമാനമായിരുന്ന സ്ഥാനത്താണിത്. 2020-2024 കാലയളവില്‍ കേന്ദ്രം കടമെടുത്തതിന്റെ വേഗത ജിഡിപി വികാസത്തേക്കാള്‍ കുറവാണെന്നും സിഎജി ചൂണ്ടിക്കാട്ടി.

കടം സ്ഥിരത സൂചകത്തിന്റെ അടിസ്ഥാനത്തില്‍ കടം അതിജീവനം പോസിറ്റീവാണ്.

X
Top