സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ വീണ്ടും ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്ന തന്റെ വാദം ആവര്‍ത്തിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറന്‍സികള്‍ ‘ചൂതാട്ടമല്ലാതെ മറ്റൊന്നുമല്ല’ എന്നും ‘അവയുടെ മൂല്യം നിര്‍മ്മാതാക്കളുടെ മൂല്യ’ മാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.

ക്രിപ്റ്റോകളെ പിന്തുണയ്ക്കുന്നവര്‍ അതിനെ ആസ്തി എന്നും സാമ്പത്തിക ഉല്‍പന്നമെന്നും വിളിക്കുന്നു. എന്നാല്‍ അതില്‍ ഒരു തുലിപ് പോലുമില്ല ( കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച തുലിപ് മാനിയ ബബിളിനെ ഓര്‍മ്മിക്കുന്നു).

”എല്ലാ അസറ്റിനും, എല്ലാ സാമ്പത്തിക ഉല്‍പന്നങ്ങള്‍ക്കും ചില അടിസ്ഥാന മൂല്യം ഉണ്ടായിരിക്കണം. എന്നാല്‍ ക്രിപ്റ്റോയുടെ കാര്യത്തില്‍ ഒരു തുലിപ് പോലുമില്ല. കൂടാതെ വിലവര്‍ദ്ധനവ് സ്വയം സൃഷ്ടിച്ചെടുത്തതാണ്. അതിന്റെ മൂല്യം പൂര്‍ണ്ണമായും വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു, അത് 100 ശതമാനം ഊഹക്കച്ചവടങ്ങളല്ലാതെ മറ്റൊന്നുമല്ല.വ്യക്തമായി പറഞ്ഞാല്‍ ചൂതാട്ടമാണ് ക്രിപ്‌റ്റോകറന്‍സി,”ഗവര്‍ണര്‍ പറഞ്ഞു.

X
Top