സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

നാഗ്പൂരില്‍ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്റ്ററി; മാക്‌സ് എയ്‌റോസ്‌പേസ് 8000 കോടി രൂപയുടെ പദ്ധതിക്ക്

മുംബൈ: നാഗ്പൂരില്‍ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്റ്ററി നിര്‍മിക്കാന്‍ മാക്‌സ് എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍, മഹാരാഷ്‌ട്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു.

അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിക്കായി മാക്‌സ് എയ്‌റോസ്‌പേസ് നടത്തും. മഹാരാഷ്‌ട്രയെ എക്‌റോസ്‌പേസ് ഹബ്ബായി മാറ്റുന്നത് ലക്ഷ്യമിടുന്ന പദ്ധതി 2026 ല്‍ ആരംഭിക്കും.

രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലാ ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റുകളിലൊന്നാവും നാഗ്പൂരിലേത്. സൈനിക ഉപയോഗങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമുള്ള ഹെലികോപ്റ്ററുകള്‍ ഇവിടെ നിര്‍മിക്കും. വിദര്‍ഭ മേഖലയില്‍ 2000 ല്‍ ഏറെ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും.

നിലവില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) മാത്രമാണ് രാജ്യത്ത് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത്. ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റക്കും എയര്‍ബസിനും പദ്ധതിയുണ്ട്. കര്‍ണാടക കേന്ദ്രീകരിച്ചാവും ഈ യൂണിറ്റ് വരിക.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍ മഹാരാഷ്‌ട്ര വ്യവസായ വകുപ്പ് സെക്രട്ടറി പി. അന്‍ബഴഗനും മാക്‌സ് എയ്‌റോസ്‌പേസ് ചെയര്‍മാന്‍ ഭരത് മല്‍കാനിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

‘ഇത് നാഗ്പൂരിലെ നിക്ഷേപം മാത്രമല്ല, ഇന്ത്യയുടെ തന്ത്രപരമായ കഴിവുകളിലുമുള്ള നിക്ഷേപമാണ്. ഈ സംരംഭത്തിന്റെ സമയബന്ധിതമായ നിര്‍വ്വഹണത്തിനും വിജയത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മഹാരാഷ്‌ട്ര പ്രതിജ്ഞാബദ്ധമാണ്,’ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.

പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത വളര്‍ത്തുന്ന ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികള്‍ക്ക് ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top