ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കോര്‍പറേറ്റ് ബോണ്ട് ഇഷ്യു ഏപ്രിലില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധന നിര്‍ത്തിയതിനെ തുടര്‍ന്ന് ബോണ്ട് യീല്‍ഡ് കുറഞ്ഞിരുന്നു.

പ്രൈം ഡാറ്റാബേസ് ഡാറ്റ അനുസരിച്ച്, കമ്പനികളും ബാങ്കുകളും ഏപ്രിലില്‍ 57,032 കോടി രൂപയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ 1.16 ലക്ഷം കോടി രൂപ സമാഹരിച്ച സ്ഥാനത്താണിത്. ഏപ്രില്‍ 2022 ല്‍ കമ്പനികള്‍ പുറത്തിറക്കിയ കട സെക്യൂരിറ്റികള്‍ 16359 കോടി രൂപയുടേതായിരുന്നു.

ആര്‍ഇസി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബജാജ് ഫിനാന്‍സ്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഏപ്രിലിലെ പ്രധാന ഇഷ്യുവര്‍മാര്‍. എന്‍ടിപിസി, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നീ കമ്പനികളും ഡെബ്റ്റ് സെക്യൂരിറ്റികള്‍ ഇഷ്യു ചെയ്തു.

മെയ് മാസത്തില്‍ ഇഷ്യൂകള്‍ 20-25 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മണി മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു.

X
Top