എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കോര്‍പറേറ്റ് ബോണ്ട് ഇഷ്യു ഏപ്രിലില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധന നിര്‍ത്തിയതിനെ തുടര്‍ന്ന് ബോണ്ട് യീല്‍ഡ് കുറഞ്ഞിരുന്നു.

പ്രൈം ഡാറ്റാബേസ് ഡാറ്റ അനുസരിച്ച്, കമ്പനികളും ബാങ്കുകളും ഏപ്രിലില്‍ 57,032 കോടി രൂപയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ 1.16 ലക്ഷം കോടി രൂപ സമാഹരിച്ച സ്ഥാനത്താണിത്. ഏപ്രില്‍ 2022 ല്‍ കമ്പനികള്‍ പുറത്തിറക്കിയ കട സെക്യൂരിറ്റികള്‍ 16359 കോടി രൂപയുടേതായിരുന്നു.

ആര്‍ഇസി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബജാജ് ഫിനാന്‍സ്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഏപ്രിലിലെ പ്രധാന ഇഷ്യുവര്‍മാര്‍. എന്‍ടിപിസി, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നീ കമ്പനികളും ഡെബ്റ്റ് സെക്യൂരിറ്റികള്‍ ഇഷ്യു ചെയ്തു.

മെയ് മാസത്തില്‍ ഇഷ്യൂകള്‍ 20-25 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മണി മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു.

X
Top